Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

സ്ത്രീ ശാക്തീകരണം പരിഗണനയല്ല അവകാശമാണ്: ഡോ. ആനി ലിബു

റിയാദ്: സ്ത്രീ പോരാട്ടത്തിന്റെയും ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി മാറിക്കൊണ്ടിരിക്കുകയാണെന്നു വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ഡോ. ആനി ലിബു. അതിനുത്തമോദാഹരണമാണ് പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ നടത്തുന്ന ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നടപടിയില്‍ പങ്കാളികളായ കേണല്‍ സൊഫീയ ഖുറേഷിയുടെയും വിങ് കമാണ്ടര്‍ വ്യോമിക സിങ്ങിന്റെയും സാന്നിധ്യമെന്നും അവര്‍ പറഞ്ഞു. ബഹിരാകാശത്തെക്ക് പോയി തിരിച്ചെത്തിയ സുനിത വില്യംസ് ലോത്തിന് മുമ്പിലുണ്ട്. സ്ത്രീ എന്തെല്ലാം നേരിട്ടാലാണ് മുന്നേറാന്‍ സാധിക്കുക എന്നത് നിരന്തരം ചോദിച്ചു കൊണ്ടിരിക്കണമെന്നും സ്ത്രീ ശാക്തീകരണം എന്നത് സ്ത്രീക്ക് കിട്ടേണ്ട പരിഗണന അല്ല അവകാശമാണെന്നും ഡോ. ആനി ലിബു പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ ഡോ. ആനി ലിബു റിയാദില്‍ ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.

എക്‌സിറ്റ് 18ല്‍ ഷാലിഹത് അല്‍ അമാക്കിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ യോഗം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സിലിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ഡോ. ആനി ലിബു നിര്‍വ്വഹിച്ചു. റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് കബീര്‍ പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു.

ഗ്ലോബല്‍ സെക്രട്ടറി നൗഷാദ് ആലുവ, മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡണ്ട് ഷംനാസ് അയൂബ്, സൗദി നാഷണല്‍ കമ്മറ്റി ട്രഷറര്‍ അന്‍സാര്‍ വര്‍ക്കല, വൈസ് പ്രസിഡന്റ് സുബി സജിന്‍, റിയാദ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് നിസാര്‍ പള്ളികശ്ശേരി, ജോയിന്റ് സെക്രട്ടറി ഷംനാദ് കുളത്തൂപ്പുഴ, അലി ആലുവ, മീഡിയ കണ്‍വീനര്‍ റിയാസ് വണ്ടൂര്‍, സനു മാവേലിക്കര, നസീര്‍ ഹംസകുഞ്ഞ്, റിയാദ് കൗണ്‍സില്‍ വനിത ഫോറം പ്രസിഡന്റ് സബ്രിന്‍ ഷംനാസ്, കോര്‍ഡിനേറ്റര്‍ കാര്‍ത്തിക സനീഷ്, ജോയിന്റ് സെക്രട്ടറി മിനുജ മുഹമ്മദ്, സലീന ജയിംസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സജിന്‍ നിഷാന്‍ അവതാരകാനായിരുന്നു.

തങ്കച്ചന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഗാനമേളയും വിമന്‍സ് വിങ്ങ്‌സിന്റെ ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. ജനറല്‍ സെക്രട്ടറി സലാം പെരുമ്പാവൂര്‍ സ്വാഗതവും വനിതാ ഫോറം സെക്രട്ടറി അഞ്ജു അനിയന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top