Sauditimesonline

Sun, 05 May 2024
watches

literature

literature

ആ കസേര ഒഴിഞ്ഞു കിടക്കുന്നു

അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷിക നാളിലാണ് അച്ഛനോട് ഫോണില്‍ ആദ്യമായി ഞാന്‍ സംസാരിക്കുന്നത്. ഏപ്രില്‍ 9നു. എന്റെ വിവാഹ നിശ്ചയം കഴിഞ്ഞശേഷമുള്ള ആദ്യത്തെ ആഴ്ച്ച. ഭാവി അമ്മായിയച്ഛനോട് സംസാരിക്കുന്നതിന്റെ പരിഭ്രമവും വേവലാതിയും! മോളൂ എന്ന വിളിയില്‍ എല്ലാം അലിയിച്ചു കളഞ്ഞു അച്ഛന്‍. വളരെക്കാലം പരിചയമുള്ള ഒരാളോട് സംസാരിക്കുന്നതുപോലെ..! ഇടക്ക് തമാശകള്‍ പറഞ്ഞു… പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. നിഷ്‌കളങ്കമായ ചിരിയായിരുന്നു അച്ഛന്റെ മുഖമുദ്ര. മനസ്സില്‍ സ്‌നേഹവും നന്മയും കാത്തു സൂക്ഷിക്കുന്നവര്‍ക്കു മാത്രം സ്വായത്തമായ പ്രസന്നമായ ചിരി. വലിപ്പച്ചെറുപ്പമോ പ്രായവ്യത്യാസമോ നോക്കാതെ എല്ലാവരോടും […]

literature

സ്‌നേഹത്തിന്റെ ഭാഷയും വിശ്വാസത്തിന്റെ കരുത്തും കറയില്ലാത്ത ഖല്‍ബും

വായന | സാജിദ എസ്എപി സങ്കീര്‍ണ്ണമായ ജീവിത പ്രശ്‌നങ്ങളിലുഴലുന്ന മനുജന് വെളിച്ചമുള്ള ഇത്തിരിക്കുഞ്ഞന്‍ വാക്കുമതിയാവും പ്രതീക്ഷയുടെ, സ്വഛന്ദതയുടെ ജീവല്‍ സ്വരൂപത്തിലേക്ക് തിരിച്ചെത്താന്‍. സ്‌നേഹനിധിയായ സൃഷ്ടാവിനോടുള്ള നന്ദിയും പ്രണയവും ചാലിച്ച വരികളാവുമ്പോള്‍ ഇരുളു മറയിട്ട ഉള്ളിലെ പ്രകാശധാര പൊട്ടിയൊഴുകാതെ തരമില്ല. ആത്മാനുരാഗം പ്രകാശിപ്പിക്കുന്ന വരികള്‍ ഉള്ളിലെ നന്മയും സ്‌നേവും കൂട്ടികുഴച്ച് ജീവിതത്തെ ഹര്‍ഷോന്മാദങ്ങളിലേക്ക് ആനയിക്കും. ഇങ്ങനെ നിനവിലുറങ്ങുന്ന നന്മകളെയാകെയും നനച്ചുണര്‍ത്തുന്ന നിര്‍മ്മലമായ വാക്കുകള്‍ കൊണ്ട് കവിത രചിക്കുകയാണ് നിഖില സമീര്‍. മുഖ പുസ്തകത്തിലെ കൊച്ചു കൊച്ചു വരികളിലൂടെയാണ് നിഖിലയെന്ന

literature

ട്യൂഷന്‍ ടീച്ചര്‍

കഥ | അബ്ദുള്‍കലാം ആലങ്കോട് പുഞ്ചിരിയില്ലാത്ത മുഖത്തോടെ ലക്ഷ്മി ടീച്ചറെ സങ്കല്‍പ്പിക്കുക അസാധ്യം. പേര് പോലെ തന്നെ ടീച്ചറിന്റെ പെരുമാറ്റവും പ്രസന്നതയും മര്യാദയും നിറഞ്ഞതായിരുന്നു. അമ്പലത്തില്‍ പോയി ചന്ദനവും തൊട്ട് വരുന്നത് കണ്ടാല്‍ സാക്ഷാല്‍ ലക്ഷ്മി ദേവിയാണ് ഇറങ്ങി വരുന്നത് എന്ന് തോന്നി പോകും. അമ്പലത്തില്‍ നിന്നും വരുന്ന വഴി റഹീമിന്റെ വീടിന്റെ മുന്നില്‍ എത്തുമ്പോള്‍ ടീച്ചര്‍ നീട്ടി വിളിക്കും. ‘ഉമ്മാ, റഹീം ഏണീറ്റോ?’ റഹീമാണ് മറുപടി പറയുക ‘ദാ ലക്ഷ്മിയേച്ചി ഞാനെത്തി’ എന്നും പറഞ്ഞു പുസ്തകവുമായി

English Edition, literature

NAPCO ex-employees Gathering at Kochi on Jan 22

KOCHI: NAPCO, a company established in 1956, currently has more than five thousand employees, plans to organize a gathering for its former staff in Kerala. The organizing committee expects 180 ex-employees and their family members to join the get-together. The event titled Napcomates Family Sangamam – 2023 will be held at TKR Metro Residency close

literature

കൊവിഡ്

കവിത | അബ്ദുല്‍ ജബ്ബാര്‍, ദമ്മാം മര്‍ത്യന്നശാന്തിതന്‍വിത്തെറിഞ്ഞിന്നൊരുസൂക്ഷ്മാണു ഭൂമിയെകൈക്കലാക്കി.ഹേതുവുംകേട്ടറവുമിന്നോളമില്ല ജീവിക്കുവാനും പെരുകുവാനുംമാനവ മേനിയെ തന്നെ വേണംതന്നെ പേറിയോരുംപിന്നെ കൂട്ടുകാരും ശേഷംനാട്ടുകാരുമെനിക്കാതിഥേയര്‍. നിത്യമെന്നോണമെന്‍വര്‍ഗമിരട്ടിച്ചുപാരിതിലാകെപരത്തി വിട്ടു തന്നെ വെല്ലാനിനീഭൂമിയിലാരുമൊട്ടില്ലെന്നഹന്തക്ക് ശമനമായി.. ജാതീമതങ്ങളുംനാരീപുരുഷരുംദേശാന്തരങ്ങളുംപ്രായവ്യത്യാസവുംഒന്നുമില്ലാതെപടര്‍ന്നുകേറി കണ്ടകൂട്ടങ്ങളൊക്കെയുംകൂട്ടിലായി. കൈപിടിക്കാന്‍കണ്ടൊരാലിംഗനത്തിനുംസംശയാലുക്കളായി മാറിനിന്നു.കൂട്ടുകാരും വീട്ടുകാരുംദൂരെ ദൂരെ വിട്ടുനിന്നു. സോപ്പിട്ടുരച്ചു കൈകള്‍ കഴുകിസാനിറ്റൈസര്‍ തുള്ളിയും തടവിവായും മൂക്കും മറക്കാതെനടക്കുവാനുള്ളനുവാദംതടഞ്ഞു വച്ചു. രോഗങ്ങളൊക്കെയുംഊതിയും കൊട്ടിയും നൂലില്‍കുരുക്കിയും വാണിരുന്നോര്‍ആലിംഗനംകൊണ്ടനുഗ്രഹിക്കുന്നവരൊക്കെയുംവാതിലടച്ചുകൂടി. ആഘോഷമൊക്കെയുംആടിത്തിമര്‍പ്പുകളെല്ലാംശുഷ്‌കമായിട്ടൊതുങ്ങി.യാത്രകളൊക്കെയുംമാറ്റിവച്ചിട്ടൊട്ടകന്നുനടക്കുവാന്‍ ശീലമായി. ഭിഷഗ്വരര്‍, ശാസ്ത്രഗവേഷകര്‍,പിന്നെഔഷധോല്പാദകര്‍ ലോകമാകെഎന്നെ തളക്കുവാന്‍ആയുധങ്ങള്‍ തേടിഒത്തുകൂടി പിന്നെ ചര്‍ച്ചയായി. ഒട്ടുനാള്‍ നീങ്ങി ഇഴഞ്ഞിപ്പുറംപൊട്ടി വിരിഞ്ഞു പ്രതീക്ഷാങ്കുരംകുത്തിവച്ചിട്ടൊതുക്കാനാകുമെന്നുള്ളവൃത്താന്തമെറെ പരന്നിടുമ്പോള്‍. ആശ്വസിക്കാം

literature

മൂന്ന് കവിതകള്‍

സബിത മമ്പാട് രക്തസാക്ഷി രക്തസാക്ഷി മണ്ഡപങ്ങളല്ല നാടിനാഗ്രഹംരക്തബന്ധമെന്ന പോലെ മര്‍ത്യനെ നമിക്കണംവാശിയുണ്ട് ശേഷിയുണ്ട് ശൗര്യമുണ്ട് സിരകളില്‍ആശയങ്ങള്‍ തമ്മിലാണു വാശിയതെന്നോര്‍ക്കണംആളുകള്‍ മരണമടഞ്ഞിടാതെ നോക്കണംഅമ്മയുണ്ട് പെങ്ങളുണ്ട് കാത്തിരിക്കാനാളുമുണ്ട്നഷ്ടം വന്നു ചേര്‍ന്നിടുന്നു ശിഷ്ടജീവിതങ്ങളില്‍എത്രമാത്രം ജീവിതങ്ങള്‍മണ്‍മറഞ്ഞു പോയിടും !നിണമണിഞ്ഞ നോവുകള്‍ നല്‍കിടാതെ നോക്കിടാംകരുതലോടെ എന്നുമെന്നും കുരുതിയില്‍ നിന്നകന്നിടാംകാത്തുവെച്ച ജീവിതം കരുതലോടെ നല്‍കിടാംഎത്ര എത്ര വഴികളുണ്ട് ഒത്തുതീര്‍ത്തു പോകുവാന്‍അത്രമാത്രം ആഗ്രഹിച്ചു ഒത്തുചേര്‍ന്നിരുന്നിടൂഈ കുഞ്ഞുജീവിതത്തെ നന്‍മയില്‍ നിറച്ചിടൂകരുത്തരാം യുവജനങ്ങള്‍ കരുത്തിനായ് മുന്നേറിടൂ ജ്വാല തര്‍ക്ക ഭൂമിയുടെ അവകാശി നിങ്ങളല്ല അവരല്ല മറ്റാരുമല്ല,തര്‍ക്കമില്ലാത്തൊരു ലോകത്തെ ഇവരോര്‍ത്തതുമില്ല,മറക്കില്ല പൊറുക്കില്ല

literature

ഒരു പായസക്കഥ

കഴിഞ്ഞ ജനവരിയിലെ ഒരു സുദിനം. പണ്ടു പണ്ടൊരു കാലത്തു ഇതേ ദിവസമായിരുന്നു ഈ സുന്ദരമായഭൂമിയിലേക്കു ഞാന്‍ അവതരിച്ചത്. സോഷ്യല്‍ മീഡിയയുടെ കാലമായതുകൊണ്ടും സ്‌കൂള്‍ മുതല്‍ പിജി വരെയുള്ള എല്ലാ വാട്‌സ് ആപ്പ് കൂട്ടായ്മകളിലും അംഗമായതുകൊണ്ടും രാവിലെ മുതല്‍ പിറന്നാള്‍ ആശംസകള്‍ വരുന്നുണ്ടായിരുന്നു. ഓരോന്നിനും റിപ്ലൈ ചെയ്തു ചൂട് ചായയും കുടിച്ചങ്ങനെയിരിക്കുമ്പോള്‍ അതാവരുന്നു വേറിട്ടൊരാശംസ. ‘വെല്‍കം ടു ഫോര്‍ട്ടി ക്ലബ്’ കണ്ണില്‍ ഇരുട്ടു കേറുന്നതുപോലെ തോന്നി. മുപ്പതു മുതല്‍ വയസുകൂടിവരുന്നത് അറിയാമെങ്കിലും ആ നഗ്‌നസത്യം ഉറക്കെ വിളിച്ചു പറയുന്നത്

literature

സ്‌നേഹ സമൃദിയുടെ സുഗന്ധങ്ങള്‍

അക്ഷരങ്ങളോടാണ് എന്നും പ്രിയം. എന്നാൽ അപൂർവ്വം ചിലഎഴുത്തുകാർ അക്ഷരങ്ങൾക്കൊപ്പം അവരുടെ പ്രസാദാത്മകത കൊണ്ട് അകന്ന് പോകാൻ സാധ്യമല്ലാത്ത വിധം മനുഷ്യരെ തന്നിലേക്ക് ചേർത്ത് വെക്കും . അത്തരമെഴുത്തുകാരിയാണ് മാരിയത്ത്. എഴുത്തുകാരി, ചിത്രകാരി, സാമൂഹികപ്രവർത്തക എന്നതിലുപരി ആത്മവിശ്വാസത്തിന്റെ ആൾ രൂപമാണ് മാരിയത്ത് . കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് ആയി ജോലിനോക്കുന്നു . ഓരോ ഇടപെഴകലിലും ആത്മാർത്ഥത തുളുമ്പുന്ന വ്യക്തിപ്രഭാവമാണ് മാരിയത്തിന്റേത് . എട്ടാം വയസിൽ പനിയുടെ രൂപത്തിലെത്തി നെഞ്ചിനു താഴേക്ക് തളർത്തിയ വിഷമാവസ്ഥ മാരിയത്തിനെ ജീവിത സമരത്തിന്

literature

‘വെയില്‍ വഴികളിലെ ശലഭ സഞ്ചാരങ്ങള്‍’ പ്രകാശനം ചെയ്തു

കോഴിക്കോട്:സബീന എം സാലിയുടെ ‘വെയില്‍ വഴികളിലെ ശലഭ സഞ്ചാരങ്ങള്‍’ എന്ന കൃതി പ്രകാശനം ചെയ്തു. ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന പരിപാടിയില്‍ കവിയും ഗാനരചയിതവുമായ പി.കെ.ഗോപി പ്രകാശനം നിര്‍വഹിച്ചു. ആദ്യ പ്രതി അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഏറ്റുവാങ്ങി. നജീബ് മൂടാടി പുസ്തക പരിചയം നടത്തി.പി.സി.ഹരീഷ് അധ്യക്ഷത വഹിച്ചു. വിശ്വന്‍ തിരൂര്‍, വിത്സന്‍ സാമുവല്‍, വെള്ളിയോടന്‍ , സംഗീത ജസ്റ്റിന്‍, ബീന എം സാലി എന്നിവര്‍ പ്രസംഗിച്ചു.റിയാദിലേയും കേരളത്തിലേയും കലാകാരന്മാര്‍ അണിനിരന്ന ഇന്‍ഡോ അറബ് ആര്‍ട് ഫെസ്റ്റിവലും അരങ്ങേറി.

literature

പ്രണയം നിന്നോട് മാത്രം

വായന | പുസ്തകപരിചയം ഇലാഹീ പ്രണയം ഇതള്‍ വിടര്‍ത്തി ഹൃദയസുഗന്ധമേകുന്ന ഇരുപത്താറു കവിതകളുടെ സമാഹാരമാണ് സഹര്‍ അഹമ്മദിന്റെ ‘നിന്നെ മാത്രം നിന്നോട് മാത്രം’. കാരുണ്യവാനായ സര്‍വാധിരാജനോടുള്ള അര്‍ത്ഥനയും വിധേയത്വവുമാണ് കവിതകളുടെ പ്രമേയം. ഹൃദയ വിചാരങ്ങളും മനോ വികാരങ്ങളും സരളമായി വിവരിക്കുന്ന ലളിത ഭാഷയാണ് കവിതയെ ആകര്‍ഷകമാക്കുന്നത്. ലളിതമായതെല്ലാം സുന്ദരമാണ്. ഉള്ളടക്കത്തിന്റെ അകക്കാമ്പ് അത്തരത്തിലാണ് വിന്വസിക്കുന്നത്. സര്‍വ്വ ശക്തനോടുള്ള അനശ്വരമായ സ്‌നേഹം, സമര്‍പ്പണം, വാഞ്ഛ എന്നിവയെല്ലാം വായനയിലുടനീളം അനുഭവിക്കാന്‍ കഴിയുന്നുണ്ട്. ജീവിത പ്രതലങ്ങളോടുള്ള സമീപനത്തെ ഏറെ മാധുര്യത്തോടെയാണ് അവതരിപ്പിക്കുന്നത്.

Scroll to Top