Sauditimesonline

RSC DAMMAM
ജുബൈല്‍ സാഹിത്യോത്സവ്; കിരീടം നേടി ദമ്മാം സോണ്‍

azhchavatam

azhchavatam, gulf

സൗദിയിലെ കഫാല സമ്പ്രദായം: പഴയതും പുതിയതും

ഗള്‍ഫ് നാടുകളില്‍ വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് സ്‌പോണ്‍സര്‍ അല്ലെങ്കില്‍ കഫീല്‍ എന്ന ചട്ടക്കൂടിന് വിധേയമായാണ്. ഇതില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് സൗദി അറേബ്യ. കഫാല സമ്പ്രദായം ഔപചാരികമായി നിലവില്‍ വന്നത് 1950 കളിലാണ്. എന്നിരുന്നാലും 1930-40 കാലഘട്ടങ്ങളില്‍, രാജ്യം വളരുകയും എണ്ണ വ്യവസായവുമായി ബന്ധപ്പെട്ട് വിദേശ തൊഴിലാളികള്‍ സൗദിയിലെത്തുകയും ചെയ്ത വേളയിലും രാജ്യം സ്വീകരിച്ചിരുന്നത് സ്‌പോണ്‍സര്‍ഷിപ് വ്യവസ്ഥയാണ്. 1950ന് ശേഷമാണ് സൗദി അറേബ്യയില്‍ തൊഴില്‍ തേടിയെത്തുന്ന വിദേശികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവന്നു. സൗദി തൊഴില്‍ നിയമ പ്രകാരം […]

azhchavatam, gulf

പ്രവാസത്തിനിടയിലെ അകാല വേര്‍പാടുകള്‍

റിയാദ് ബത്ഹയില്‍ കഴിഞ്ഞ ആഴ്ച രണ്ട് മലയാളി യുവാക്കള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇരുവരും നാല്പത് വയസിനടുത്തു പ്രായമുളളവരാണ്. ജിസിസി രാഷ്ട്രങ്ങളില്‍ ഒരു ദിവസം 36 ഇന്ത്യക്കാര്‍ മരിക്കുന്നുണ്ടെന്നാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ കണക്ക്. സംസ്ഥാനം തിരിച്ചുളള കണക്ക് ലഭ്യമല്ലെങ്കിലും ജിസിസിയില്‍ തൊഴിലെടുക്കുന്ന മലയാളികളുടെ എണ്ണം പരിശോധിച്ചാല്‍ മരിക്കുന്നവരില്‍ മലയാളികളാകും എണ്ണത്തില്‍ കൂടുതല്‍. ഇവരിലേറെയും ഹൃദയാഘാതത്തിന്റെ പിടിയിലമര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരാണ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2024 ജനുവരി മുതല്‍ ജൂണ്‍ വരെ ഗള്‍ഫ് നാടുകളില്‍

azhchavatam, gulf, saudi

റഹീം മോചനം: ആരോപണം ഉന്നയിച്ചവരുടെ മുനയൊടിഞ്ഞു!

റഹീം കേസില്‍ വിധി വന്നതോടെ റിയാദിലെ റഹീം നിയമ സഹായ സമിതിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ മുനയൊടിഞ്ഞു. സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീം പബഌക് റൈറ്റ്‌സ് പ്രകാരം 20 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. പതിമൂന്നാം തവണ കേസ് പരിഗണിച്ച റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ശിക്ഷ വിധി. അപ്പീല്‍ഇന്നു മുതല്‍ ഒരുമാസത്തിനകം വാദിക്കും പ്രതിയ്ക്കും പ്രോസിക്യൂഷനും അപ്പീല്‍ സമര്‍പ്പിക്കാന്‍ കോടതി സമയം അനുവദിച്ചു. 34 കോടി രൂപ ദിയാ ധനം

azhchavatam, gulf, saudi

സൗഹൃദം സുദൃഢമാക്കി ഇന്ത്യയും സൗദിയും

ഇന്ത്യാ സൗദി ഉഭയകക്ഷി സൗഹൃദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതു ഇന്നും തുടരുകയാണ്. അതിന്റെ തുടര്‍ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം. രണ്ട് ദിവസത്തെ ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയത്. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മണിക്കൂറുകള്‍ മാത്രം ജിദ്ദയില്‍ ചെലവഴിച്ച പ്രധാനമന്ത്രി, യാത്ര വെട്ടിച്ചുരുക്കി ഇന്ത്യയിലേയ്ക്കു മടങ്ങി. എന്നിരുന്നാലും സുപ്രധാന കൂടിക്കാഴ്ചകളിലും ചര്‍ച്ചകളിലും പ്രധാനമന്ത്രി പങ്കെടുത്തു. ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ രണ്ടാം യോഗത്തില്‍ സഹ അധ്യക്ഷ സ്ഥാനം വഹിക്കുകയും ചെയ്തു. വിവിധ

azhchavatam, gulf

അല്‍ഫാ ജനറേഷനെ അസുഖമറിഞ്ഞ് ചികിത്സിക്കണം

നഞ്ചക്ക് ചുഴറ്റി ലക്ഷ്യസ്ഥാനത്ത് പതിച്ചാല്‍ ഏകദേശം 100 മുതല്‍ 200 പൗണ്ട് ശക്തിയിലാകും ആഘാതം. അതാണ് സഹപാഠിയുടെ അടിയേറ്റ താരമശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിനെ മരണത്തിലേയ്ക്കു നയിച്ചത്. ഒരു നഞ്ചക്ക് സ്‌ട്രൈക്കിന്റെ ആഘാതം ബോക്‌സിംഗ് ഇതിഹാസം മൈക് ടൈസന്റ ഒരു പഞ്ചിന് തുല്യമാണ്. 150 മുതല്‍ 250 പൗണ്ട് വരെയാണ് ടൈസന്റെ ഒരു പഞ്ചിന്റെ ശക്തി. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ 23കാരന്‍ കുടുംബത്തിലെ 5 പേരെ കൂട്ടക്കൊല ചെയ്യാന്‍ ഉപയോഗിച്ചത് നഞ്ചക്കല്ല, ചുറ്റികയാണെന്നു മാത്രം! 2025

azhchavatam, gulf

നഗരത്തിന്റെ ഹൃദയമാണ് വിപണി; നാഗരികതയുടെയും

ഫോട്ടോ: അന്‍ഷാദ് ഫിലിംക്രാഫ്റ്റ് ഒരുപാട് കഥകളും ചരിത്രവും പറയുന്ന പ്രാദേശിക വിപണികളാണ് അറബ് നാഗരികതയുടെ പ്രത്യേകത. സൗദി അറേബ്യയുടെ ഓരോ ദിക്കിലെയും സംസ്‌കാരങ്ങള്‍ അടയാളപ്പെടുത്തുന്നത് ഇത്തരം വ്യാപാര കേന്ദ്രങ്ങളിലാണ്. അതുകൊക്കുതന്നെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ ഒന്നിപ്പിക്കുന്ന ഇടങ്ങളാണ് വ്യാപാര കേന്ദ്രങ്ങള്‍. സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രവിശ്യകളിലെ വ്യാപാരവും നാഗരികതയും സൂഖ് അല്‍ അവ്വലീന്‍ എന്ന പേരില്‍ റിയാദില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നു. അറേബ്യന്‍ ഗള്‍ഫിന്റെയും ചെങ്കടലിന്റെയും അതിര്‍ത്തിയിലുള്ള അറേബ്യന്‍ ഉപദ്വുപിലെ ഏറ്റവും വലിയ രാജ്യമാണ് സൗദി അറേബ്യ. വടക്കേ

azhchavatam, gulf

ടീ ബോയ് മാനേജറായി മാറിയ കാലം കഴിഞ്ഞു; സൗദിയില്‍ പ്രൊഫഷനല്‍ അക്രഡിറ്റേഷന്‍ പരീക്ഷ നിര്‍ബന്ധം

സൗദി അറേബ്യയിലെ തൊഴില്‍ പരിഷ്‌കാരങ്ങളില്‍ സുപ്രധാനമാണ് പ്രൊഫഷണല്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാം. അതിന്റെ അവസാന ഘട്ടം പൂര്‍ത്തിയായതോടെ 160 രാജ്യങ്ങളില്‍ നിന്നുളള പൗരന്‍മാര്‍ സൗദിയില്‍ എത്തുന്നതിന് മുമ്പ് തൊഴില്‍ നൈപുണ്യം അതാതു രാജ്യങ്ങളില്‍ പരിശോധിക്കും. സൗദിയില്‍ തൊഴില്‍ തേടിയെത്തുന്ന തൊഴിലാളികളുടെ ഗുണനിലവാരും ഉയര്‍ത്തുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യെേത്ത തൊഴില്‍ വിപണി നവീകരിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടപ്പിലാക്കിയത്. സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിന് പ്രാമുഖ്യം നല്‍കുന്നതിന് നടപ്പിലാക്കിയ നിതാഖാത്ത് വന്‍ വിജയമായിരുന്നു. സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിലും

azhchavatam, gulf

രസിപ്പിക്കും മദിപ്പിക്കും അതിശയിപ്പിക്കും; അതാണ് റിയാദ് സീസണ്‍

സൗദി തലസ്ഥാന നഗരി ഉത്സവ ലഹരിയിലാണ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ആരംഭിച്ച റിയാദ് സീസണ്‍ കൂടുതല്‍ ആവേശകരമായി മുന്നേറുന്നു. രാജ്യാന്തര കലാ പരിപാടികളും ആശ്ചര്യപ്പെടുത്തുന്ന അനുഭവങ്ങളുമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. സംസ്‌കാരിക വൈവിധ്യം വിളംബരം ചെയ്യുന്ന കാഴ്ചകള്‍, ദേശ ഭാഷാ പ്രായഭേദമന്യേ ആസ്വാദകരുടെ മനം കവരുന്ന വിനോദ പരിപാടികള്‍, രസിപ്പിക്കുകയും മദിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന സാഹസിക കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് റിയാദ് സീസണ്‍. ആറു മാസം നീണ്ടു നില്‍ക്കുന്ന റിയാദ് സീസണ്‍ നഗരത്തിലെ 14 സോണുകളിലാണ് അരങ്ങേറുന്നത്. ശിശിരകാല

azhchavatam, gulf, saudi

താരമായി അബൂസുറ; സൗദിയിലെ ഓറഞ്ച് മഹോത്സവം

ഓറഞ്ചിന്റെ മധുരവും പുളിയും കൊതിതീരുവോളം നുകരാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് ഹരീഖ് ഗ്രാമം. ഇവിടെയെത്തുന്നവര്‍ക്ക് ഓറഞ്ച് തോട്ടങ്ങളില്‍ യഥേഷ്ടം ഓറഞ്ച് ഭക്ഷിക്കാം. അബുസൂറ, വാലന്‍സിയ, യൂസുഫി, റെഡ് യെല്ലോ, സുകരി, ശമൂഥി, അദാലിയ, ട്രഞ്ച്, യൂസുഫി അല്‍മന്ദ്രിന്‍, അബു ശബക തുടങ്ങി ഇരുപതിലധികം ഇനങ്ങളിലുളള ഓറഞ്ചാണ് കൃഷിചെയ്യുന്നത്. മധുരവും രുചിയും ഗുണവും കൂടിയ ഇനമാണ് അബുസുറ. അതുകൊണ്ടുതന്നെ ഓറഞ്ച് മേളയിലെ താരമാണ് അബുസുറ. 350 തോട്ടങ്ങളിലായി വര്‍ഷം ആറു ടണ്‍ ഓറഞ്ചാണ് ഇവിടെ വിളയുന്നത്. സൗദി അറേബ്യയില്‍ രാസവളം

azhchavatam, gulf, saudi

ലോകത്തെ അഞ്ചു വെല്ലുവിളികളിലൊന്ന്

ലോകത്തെ ആദ്യ അഞ്ചു വെല്ലുവിളികളിലൊന്ന് സൈബര്‍ സുരക്ഷയാണ്. നിര്‍മ്മിത ബുദ്ധി വ്യാപകമായതോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ 40 ശതമാനത്തിലധികം വര്‍ധിച്ചു. മനുഷ്യന്‍ ഇടപെടുന്ന മുഴുവന്‍ മേഖലയിലും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും ഓപ്പറേഷന്‍ ടെക്‌നോളജിയും ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളായി മാറി. അതുകൊണ്ടുതന്നെ സൈബര്‍ സുരക്ഷയുടെ ഉത്തരവാദിത്തങ്ങളും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് രാജ്യാന്തര സൈബര്‍ സുരക്ഷാ ഉച്ചകോടി എന്നു വിശേഷിപ്പിക്കുന്ന ബഌക് ഹാറ്റ് ശ്രദ്ധ നേടുന്നത്. രാജ്യാന്തര തലത്തില്‍ സൈബര്‍ സുരക്ഷാ പരിപാടികളും പരിശീലനങ്ങളും നടത്തുന്ന കൂട്ടായ്മയാണ് ബഌക് ഹാറ്റ്. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള

azhchavatam, gulf

ഇന്ത്യന്‍ വീടുകള്‍ക്ക് മേല്‍ക്കൂര ഒരുക്കാന്‍ സൗദിയുടെ ഓടുകള്‍

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മെഗാ പ്രോജക്ടുകളുടെ നിര്‍മ്മാണം നടക്കുന്ന രാജ്യമാണ് സൗദി അറേബ്യ. 2030 വേള്‍ഡ് എക്‌സ്‌പോ, 2036 ഫിഫ വേള്‍ഡ് കപ്പ് എന്നിയ്ക്ക് ആതിഥ്യം അരുളാനുളള ഒരുക്കത്തിലുമാണ്. അതുകൊണ്ടുതന്നെ നിര്‍മ്മാണം, അടിസ്ഥാന സൗകര്യ വികസനം എന്നിയ്ക്ക് പ്രചോദനം നല്‍കുന്ന രാജ്യന്തര സമ്മേളനങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും വേദിയൊരുക്കുകയാണ് റിയാദ് നഗരം. അത്തരത്തില്‍ നടന്ന ഒന്നാണ് സൗദി ബിള്‍ഡ് എക്‌സ്‌പോ. പതിമൂന്ന് പ്രവിശ്യകളുളള സൗദി അറേബ്യയുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുളള അഭൂതപൂര്‍വമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

azhchavatam, saudi

കേരളത്തിലും ഈത്തപ്പന; ഒരിഞ്ച് കാമ്പില്‍ നിന്ന് ആയിരത്തിലേറെ ഈന്തപ്പന തൈകള്‍

ലോകത്ത് ഈന്തപ്പഴം വിളയുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് സൗദി അറേബ്യക്കുളളത്. വാണിജ്യാടിസ്ഥാനത്തില്‍ ഈന്തപ്പന ചെടികളുടെ കയറ്റുമതിയിലും വിപ്ലവം തീര്‍ക്കുകയാണ് സൗദി അറേബ്യ. ഒരിഞ്ച് വലിപ്പമുളള ഈന്തപ്പന കാമ്പില്‍ നിന്ന് ആയിരക്കണക്കിന് ചെടികളാണ് ഉത്പ്പാദിപ്പിക്കുന്നത്. മലയാളി ഗവേഷകന്‍ ബിജു എംജിയുടെ നേതൃത്വത്തില്‍ ടിഷ്യൂ കള്‍ചര്‍ ടെക്‌നോളജിയിലെ ഓര്‍ഗാനോജെനെസിസ് വിദ്യയാണ് ഇതിന് ഉപയോഗിക്കുന്നത്. ഇറാഖും ഈജിപ്തും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഈന്തപ്പഴം ഉത്പ്പാദിപ്പിക്കുന്നത് സൗദി അറേബ്യയിലാണ്. മൂന്ന് കോടി 40 ലക്ഷം ഈന്തപ്പനകളാണ് രാജ്യത്തുളളത്. മുന്നൂറിലധികം ഇനങ്ങളില്‍ 16

azhchavatam

വേനല്‍ കനക്കുന്നു; താപം കുതിക്കുന്നു

സൗദി അറേബ്യ കടുത്ത അന്തരീക്ഷ താപത്തിന്റെ പിടിയിലാണ്. ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും കൂടിയ താപനില 44 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. അതുകൊണ്ടുതന്നെ ഹജ് തീര്‍ത്ഥാടകര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷ താപം അതികഠിനമായതോടെ മധ്യാഹ്‌ന ഉച്ച വിശ്രമ നിയമം പ്രഖ്യാപിക്കുകയും ചെയ്തു. അന്തരീക്ഷ താപത്തെ പ്രതിരോധിക്കുകയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുകയും വേണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ്

azhchavatam

പുണ്യം തേടി തീര്‍ഥാടക പ്രവാഹം

ഹജിന്റെ പുണ്യം തേടി വിശുദ്ധ നഗരമായ മക്കയിലേക്കു തീര്‍ഥാടക പ്രവാഹമാണ്. 180 രാജ്യങ്ങളില്‍ നിന്നെത്തിയ 20 ലക്ഷത്തിലധികം തീര്‍ഥാടകരാണ് ഈ വര്‍ഷം അറഫാ മൈതാനിയില്‍ സംഗമിക്കുക. ഇന്ത്യയില്‍ നിന്ന് 175 ലക്ഷം തീര്‍ഥാടകര്‍ ഹജ് നിര്‍വഹിക്കും. തമ്പുകളുടെ നഗരമായ മിന താഴ്‌വരയിലേക്കു ശുഭ്ര വസ്ത്രം ധരിച്ച വിശ്വാസികള്‍ ഒഴുകുകയാണ്. ഇവര്‍ നാളെ സൂര്യോദയത്തോടെ അറഫ മൈതാനിയിലേക്കു നീങ്ങും. ഇതോടെ മാനവികതയുടെ സന്ദേശം വിളംബരം ചെയ്തു ഹജ് കര്‍മങ്ങള്‍ക്കു തുടക്കമാകും. അഷ്ട ദിക്കുകളില്‍ നിന്നെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ ദൈവ

Scroll to Top