Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

എഴുത്തനുഭവങ്ങള്‍ പങ്ക് വെച്ച് ചേതന സാഹിത്യ സായാഹ്നം

റിയാദ്: എഴുത്തുകാര്‍ അനുഭവങ്ങള്‍ പങ്കുവെച്ചും അവരുടെ പുസ്തകങ്ങള്‍ അവലോകനം ചെയ്തും ചേതന സഹിത്യ സായാഹ്നം. അക്ഷരലോകത്തേക്ക് വഴിതുറന്ന സന്ദര്‍ഭങ്ങളും പ്രചോദനമായി വര്‍ത്തിച്ച സഹൃദയരുടെ ഓര്‍മകളും പങ്കുവെച്ച് എഴുത്തുകാര്‍ സംസാരിച്ചു.

എഴുത്തുകാരന്‍ പ്രലോഭനങ്ങളില്‍ അകപ്പെടുകയോ കെണികളില്‍ വീഴ്ത്തപ്പെടുകയോ ചെയ്യരുത്. നിലപാടുകളുടെയും അനുഭവങ്ങളുടെയും മൂശയിലായിരിക്കണം ഓരോ സൃഷ്ടിയുമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ നജീം കൊച്ചുകലുങ്ക് പറഞ്ഞു. ജീവിത സത്യങ്ങള്‍ ഒരനുഭൂതിയുടെ മണ്ഡലത്തില്‍ നിന്ന് കൊണ്ട് ആത്മാര്‍ത്ഥതയോടെ ആവിഷ്‌കരിക്കുകയാണ് എഴുത്തുകാരന്‍ ചെയ്യുന്നതെന്ന് കഥാകാരന്‍ ജോസഫ് അതിരുങ്കല്‍ പറഞ്ഞു. ഖമര്‍ബാനു വലിയകത്ത്, നിഖില സമീര്‍, സുബൈദ കോമ്പില്‍, അബ്ദിയ ഷഫീന എന്നിവരും എഴുത്തനുഭവങ്ങള്‍ പങ്കുവെച്ചു.

ഭാഷയിലും സാഹിത്യത്തിലും പതിഞ്ഞ പ്രവാസത്തിന്റെ അടയാളങ്ങള്‍ പരിശോധിക്കുകയാണ് സാംസ്‌കാരിക പരിപാടിയുടെ ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച ചേതന പ്രസിഡന്റ് ഡോ. മുഹമ്മദ് ലബ്ബ പറഞ്ഞു. ഖമര്‍ബാനു വലിയകത്ത് രചിച്ച ‘ഗുല്‍മോഹറിതളുകള്‍’ കവിതാ സമാഹാരം ഷാഹനാസ് സാഹിലും സബീന എം സാലിയുടെ ‘ലേഡി ലാവന്‍ഡര്‍’ നോവല്‍ നൈസി സജ്ജാദും ആസ്വാദനം പങ്കുവെച്ചു. ‘കനല്‍മനുഷ്യന്‍’ എന്ന നജീം കൊച്ചുകലുങ്കിന്റെ പുസ്തകം സുലൈമാന്‍ വിഴിഞ്ഞവും ‘ഗ്രിഗര്‍ സംസയുടെ കാമുകി’ കഥാസമാഹാരം ബാരിഷ് ചെമ്പകശ്ശേരിയും അവതരിപ്പിച്ചു. നിഖില സമീറിന്റ ‘അമേയ’, അബ്ദിയ ഷെഫീനയുടെ ‘മസ്രയിലെ സുന്ദരി’, സുബൈദ കോമ്പിലിന്റെ ‘ചോരച്ചീന്ത്’ എന്നീ രചനകള്‍ റഹ്മത്ത് തിരുത്തിയാട്, ഷജീന, അഷ്‌റഫ് കൊടിഞ്ഞി എന്നിവരും പരിചയപ്പെടുത്തി.

ചേതന പ്രോഗ്രാം കൊഓര്‍ഡിനേറ്റര്‍ റസാഖ് മുണ്ടേരി അവതാരകനായിരുന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌റഫ് കൊടിഞ്ഞി സ്വാഗതവും ദാവൂദ് എന്‍.എന്‍ നന്ദിയും പറഞ്ഞു.

വേള്‍ഡ് കപ്പ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഇമേജില്‍ ക്ലാക് ചെയ്യുക 👆
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top