Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

നികുതി ഇളവ് പരിശോധിക്കും

റിയാദ്: സമ്പത് ഘടന വിശകലനം ചെയ്തതിനു ശേഷം സൗദിയിലെ മൂല്യ വര്‍ധിത നികുതിയില്‍ ഇളവു വരുത്തുന്നത് പരിശോധിക്കുമെന്ന് വാണിജ്യ, നിക്ഷേപ വകുപ്പ് മന്ത്രി. പ്രതിസന്ധി നേരിടാനാണ് നികുതി വര്‍ധിപ്പിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് 5 ശതമാനമായിരുന്ന മൂല്യ വര്‍ധിത നികുതി 15 ശതമാനമായി ഉയര്‍ത്തിയത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞതും പ്രതിസന്ധി സൃഷ്ടിച്ചു. അതുകൊണ്ടുതന്നെ വിശദമായ പരിശോധനകള്‍ക്ക് ശേഷം നികുതിയില്‍ ഇളവു വരുത്തുന്നത് പരിശോധിക്കുമെന്ന് വാണിജ്യ, നിക്ഷേപ വകുപ്പ് മന്ത്രി മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബി പറഞ്ഞു.

രാജ്യത്തിന്റെ പൊതു വരുമാനം 45 ശതമാനം ഇടിഞ്ഞു. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാനുളള ശ്രമം തുടരുകയാണ്. എന്നാല്‍ കൊവിഡ് വ്യാപനത്തോടെ സാഹചര്യം മാറി. ഇതാണ് മറ്റു മാര്‍ഗങ്ങള്‍ തേടാന്‍ നിര്‍ബന്ധിതമായതെന്നും മന്ത്രി വിശദീകരിച്ചു. നികുതി വര്‍ധിപ്പിച്ചത് ഏറെ വേദനയുള്ള നടപടിയാണ്. നിലവിലുളള സാഹചര്യം പരിഗണിച്ചാണ് നികുതി വര്‍ധിപ്പിച്ചത്. ജനങ്ങള്‍ക്ക് ഭാരം അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. പുതിയ വരുമാന മാര്‍ഗങ്ങള്‍ വരും. സമ്പദ് ഘടന സൂക്ഷ്മമായി വിലയിരുത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top