
റിയാദ്: ഇന്ത്യാ സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സൗദിയില്‍ ഉപയോഗിക്കുന്നതിന് ഇന്ത്യയിലെ സൗദി നയതന്ത്ര കാര്യാലയങ്ങള്‍ വീണ്ടും അറ്റസ്റ്റ് ചെയ്യേണ്ട ആവ്യമില്ലെന്ന് മുംബൈ കോണ്‍സുലേറ്റ്.
സൗദിയില്‍ ഇന്ത്യക്കാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നോട്ടറിയും ആഭ്യന്തര മന്ത്രാലയവും അറ്റസ്റ്റ് ചെയ്തതിന് ശേഷം ഇന്ത്യയിലെ സൗദി എംബസി സാക്ഷ്യപ്പെടുത്തണം എന്നാണ് നിലവിലെ ചട്ടം. ഇത് ആവശ്യമില്ലെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു.

മറ്റൊരു രാജ്യത്ത് ഉപയോഗിക്കുന്നതിന് ഒരു പ്രമാണം സാക്ഷ്യപ്പെടുത്തുന്നത് സംബന്ധിച്ച് ഹേഗ് കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് നടപടി. ഇന്ത്യയും സൗദിയും ഹേഗ് കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. 1961 ഒക്ടോബര്‍ 5ന് ആണ് ഹേഗില്‍ നടന്ന കണ്‍വെന്‍ഷന്‍ അപ്പോസ്റ്റില്‍ കണ്‍വെന്‍ഷന്‍ എന്നും അറിയപ്പെടുന്നു.
നേരത്തെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ മേഖലയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയിരുന്നു. ഇതില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഹേഗ് കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ചെങ്കിലും ഇന്ത്യയില്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റുകള്‍ നയതന്ത്ര കാര്യാലയങ്ങളും സാക്ഷ്യപ്പെടുത്താന്‍ തുടങ്ങിയത്. എന്നാല്‍ ഡിജിറ്റല്‍ സംവിധാനങ്ങളും ഇന്റര്‍നെറ്റും വ്യാപകമായതോടെ വെരിഫിക്കേഷന്‍ എളുപ്പമായി. ഇതെല്ലാം പരിഗണിച്ചാണ് ഹേഗ് കണ്‍വെന്‍ഷന്‍ കരാര്‍ നടപ്പിലാക്കി വിസ സ്റ്റാമ്പിംഗ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്ക് ഒരു അറ്റസ്‌റ്റേഷന്‍ എന്ന തീരുമാനത്തില്‍ എത്തിയത്.
വിദ്യാഭ്യാസ യോഗ്യതകള്‍, കോടതി ഉത്തരവുകള്‍, ജനന-മരണ സര്‍ട്ടിഫിക്കേറ്റുകള്‍ എന്നിവയെല്ലാം വീണ്ടും അറ്റസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. സൗദിയിലേക്കുളള പ്രൊഫഷണല്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇന്ത്യന്‍ അധികൃതര്‍ അറ്റസ്റ്റ് ചെയ്ത രേഖകള്‍ സൗദിയിലെ നയതന്ത്ര കാര്യാലയങ്ങള്‍ അറ്റസ്റ്റ് ചെയ്യുന്നതിന് യൂണിവേഴ്‌സിറ്റികളിലേക്ക് അയക്കും. ഇതിന് കാലതാസം നേരിട്ടിരുന്നു. പുതിയ തീരുമാനം വന്നതോടെ വിസ സ്റ്റാമ്പിംഗ് വേഗത്തിലാകും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.