Sauditimesonline

trump 2
സൗദി-യുഎസ് സൈനിക, സാമ്പത്തിക കരാര്‍

ദമ്മാം-കണ്ണൂര്‍ സെക്ടറില്‍ ‘ഗോ എയര്‍’ ഡിസംബര്‍ 19ന് സര്‍വീസ് ആരംഭിക്കും

സാജിദ് ആറാട്ടുപുഴ

മ്മാം: കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്ക് പ്രതീക്ഷയും ആവേശവും പകര്‍ന്ന് ദമ്മാം-കണ്ണൂര്‍ സെക്ടറില്‍ ഗോ എയര്‍ സര്‍വീസിന് ഒരുങ്ങുന്നു. ഡിസംബര്‍ 19ന് സര്‍വീസ് ആരംഭിക്കുമെന്ന് സീനിയര്‍ ജനറല്‍ മാനേജര്‍ ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് ജലീല്‍ ഖാലിദ് അറിയിച്ചു. രാവിലെ 9.55 ന് ദമ്മാമില്‍ നിന്നു പുറപ്പെട്ട് പ്രാദേശിക സമയം വൈകിട്ട് 5 ന് കണ്ണുരില്‍ എത്തിച്ചേരുന്ന വിധം ആഴ്ചയില്‍ നാല് സര്‍വ്വീസുകളാണ് തുടക്കത്തില്‍. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് ദമ്മാമില്‍ നിന്നു വിമാനം പുറപ്പെടുന്നത്. ക്രിസ്മസ്, പുതുവല്‍സര സീസനുകളില്‍ വന്‍ നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. എന്നാല്‍ വണ്‍വേ 499 റിയാലും റൗണ്ട്ട്രിപ് 999 റിയാലും മാത്രമാണ് ഗോ എയറിെന്റ നിരക്ക്. 30 കിലോ ബാഗേജും 7 കിലോ ഹാന്റ് ബാേഗജും അനുവദിക്കും. ടാക്‌സ് ഉള്‍പ്പെടെയുള്ള നിരക്കാണ് ഇതെന്നും സലീം ഖാലിദ് പറഞ്ഞു.

കണ്ണുരില്‍ നിന്ന് രാവിലെ 6.55 ന് പുറപ്പെടുന്ന വിമാനം രാവിലെ 8.55 ന് ദമ്മാമില്‍ എത്തിച്ചേരും. പ്രവൃത്തി ദിവസങ്ങളില്‍ യാത്രക്കാര്‍ക്ക് നേരിട്ട് ഓഫീസില്‍ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് സമയം ക്രമീകരിച്ചിരിക്കുന്നത്. അധിക ബാഗേജ് വേണ്ടവര്‍ക്ക് 5 കിലോ വീതം 30 കിലോ വരെ നേരത്തെ പണമടച്ച് അധികം കൊണ്ടുപോകാനും സൗകര്യമുണ്ട്. കാസര്‍കോട്, കോഴിക്കോട്, വയനാട്, മംഗലാപുരം തുടങ്ങി ജില്ലക്കാര്‍ക്കും സമീപ സംസ്ഥാനക്കാര്‍ക്കും പുതിയ സര്‍വീസ് പ്രയോജനപ്പെടും. അതുകൊണ്ടാണ് കണ്ണുര്‍ തെരഞ്ഞെടുത്തതെന്നും ജലീല്‍ ഖാലിദ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ അബുദാബി, മസ്‌ക്കത്ത്, കുവൈത്, ദുബായ് എന്നിവിടങ്ങളില്‍ നിന്നും ഗോ എയര്‍ കണ്ണുരിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഉടന്‍ തെന്ന ദോഹ സര്‍വീസും ആരംഭിക്കും. ദമ്മാമില്‍ നിന്ന് ആദ്യമായാണ് ഒരു വിമാനക്കമ്പനി കണ്ണുരിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നത്. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളില്‍ നിന്നു കൂടി സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 18 ന് പ്രമുഖരുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ഉദ്ഘാടന പരിപാടികളും ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top