Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

ഉംറ വിസ: സൗദിയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇറങ്ങാം

റിയാദ്: സൗദി അറേബ്യയില്‍ ഉംറ വിസയിലെത്തുന്നവര്‍ക്ക് രാജ്യത്തെ ഏത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇറങ്ങാന്‍ അനുമതി നല്‍കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. രാജ്യം വിടുന്നതിനും ഇഷ്ടമുളള അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കും.

നേരത്തെ ജിദ്ദ, ത്വാഇഫ്, മദീന എന്നിവിടങ്ങളിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ മാത്രമാണ് ഉംറ വിസയിലുളളവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് അനുവദിച്ചത്. ദേശീയ വിമാന കമ്പനികള്‍ക്കും വിദേശ എയര്‍ലൈനുകള്‍ക്കും പുതിയ വ്യവസ്ഥ ബാധകമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലറില്‍ വ്യക്തമാക്കി.

പുതിയ വ്യവസ്ഥ നിലവില്‍ വന്നതോടെ ഉംറ വിസയിലെത്തുന്നവര്‍ക്ക് രാജ്യത്തെ എല്ലാ പ്രവിശ്യകളിലും സഞ്ചിരിക്കാനും വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും അനുമതി ലഭിക്കും. സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉംറ വിസയില്‍ കൊണ്ടു വരുന്നത് ചെലവ് ഗണ്യമായി കുറക്കാന്‍ ഇടയാക്കും. അതേസമയം, ഉംറ വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് ഉംറ കമ്പനികളുടെ സേവനം ഉറപ്പുവരുത്തുന്നത് ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ ബാധകമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top