Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

സൗദിയില്‍ ബജറ്റ് മിച്ചം; ഒന്‍പത് മാസം 14,950 കോടി

റിയാദ്: സൗദി അറേബ്യ നടപ്പ് ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ അധിക വരുമാനം നേടിയതായി റിപ്പോര്‍ട്ട്. ഒന്‍പത് മാസത്തിനിടെ 14,950 കോടി റിയാല്‍ മിച്ചം കൈവരിച്ചതായും ധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഓരോ വര്‍ഷവും ജനുവരി മുതല്‍ ഡിസംബര്‍ വരെയാണ് സൗദിയിലെ സാമ്പത്തിക വര്‍ഷം കണക്കാക്കുന്നത്. ഈ വര്‍ഷം സെപ്തംബര്‍ വരെയുളള കണക്കു പ്രകാരം പ്രതീക്ഷിച്ചതിനേക്കാള്‍ 66 ശതമാനം അധിക വരുമാനം നേടാന്‍ കഴിഞ്ഞു. ഈ വര്‍ഷം ബജറ്റില്‍ 9,000 കോടി റിയാലാണ് മിച്ചം പ്രതീക്ഷിച്ചത്. എന്നാല്‍ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ മൂന്ന് മാസം ബാക്കി നില്‍ക്കെ 14,950 കോടി റിയാല്‍ മിച്ചം നേടി. ക്രൂഡ് ഓയില്‍ ഉത്പാദനം കൂടിയതും അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിച്ചതുമാണ് ബജറ്റ് മിച്ചം നേടാന്‍ ഇടയാക്കിച്ചത്.

ശരാശരി 2,250 കോടി റിയാല്‍ ഓരോ പാദത്തിലും മിച്ചം നേടാന്‍ കഴിയുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്തംബര്‍ വരെ 540 കോടി റിയാല്‍ കമ്മിയായിരുന്നു. അതേസ്ഥാനത്താണ് ഈ വര്‍ഷം 14,950 കോടി റിയാല്‍ മിച്ചം നേടാന്‍ കഴിഞ്ഞത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top