Sauditimesonline

jubair
നട്ടെല്ലു തകര്‍ന്നു; നാലര ലക്ഷം ബാധ്യതയും: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യക്കാരന്‍ നാടണഞ്ഞു

റെയ്ഡ് തുടരുന്നു; 17,000 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 17,255 നിയമ ലംഘകരായ വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. നിയമ ലംഘനത്തെ തുടര്‍ന്ന് തടവില്‍ കഴിഞ്ഞിരുന്ന 10,34 വിദേശികളെ നാടുകടത്തിയതായും മന്ത്രാലയം അറിയിച്ചു.

ഒക്‌ടോബര്‍ 20 മുതല്‍ 26 വരെ രാജ്യത്ത് നടത്തിയ പരിശോധനകളില്‍ 9763 ഇഖാമ നിയമ ലംഘകര്‍ അറസ്റ്റിലായി. തൊഴില്‍ നിയമം ലംഘിച്ചതിന് 2581 പേരെയാണ് കസ്റ്റഡിയിലെടുത്തത്. അതിര്‍ത്തി സുരക്ഷാ നിയമ ലംഘകരായ 4911 പേയെും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി അതിര്‍ത്തി വഴി അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 585 പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ 48 ശതമാനം യമന്‍ പൗരന്‍മാരും 49 ശതമാനം എത്യോപ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 157 പേരും പിടിയിലായി.

നിയമ ലംഘകര്‍ക്ക് അഭയം നല്‍കിയ 23 പേരെയും കസ്റ്റഡിയിലെടുത്തു. ഇവരില്‍ സ്വദേശികളായവര്‍ക്ക തടവും പിഴയും ശിക്ഷ ലഭിക്കും. വിദേശികളെ ശിക്ഷാ കാലാവധി കഴിഞ്ഞ് നാടുകടത്തു. രാജ്യത്തെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന 52,916 നിയമലംഘകരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കുന്നതിന് നടപടി തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top