Sauditimesonline

trichur
തൃശൂര്‍ സമ്മിറ്റ് നാളെ: പിന്നണി ഗായകന്‍ ജാസിം ജമാല്‍ റിയാദില്‍; അഡ്വ. ഒജെ ജനീഷ് മുഖ്യാതിഥി

ജലീലിന്റെ ഉപദേശം ആവശ്യമുളളത് നികുതിപ്പണം കടത്തി കളളപ്പണം വെളുപ്പിച്ചവര്‍ക്ക്: സിപി മുസ്തഫ

റിയാദ്: കെഎംസിസി അണികളെ ഉപദേശിക്കാന്‍ കെടി ജലീലിന് എന്തവകാശമെന്ന് റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സിപി മുസ്തഫ. കേരള ജനതയുടെ നികുതിപ്പണം കടത്തി കളളപ്പണം വെളുപ്പിച്ചെന്ന കത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കു നേരെ ഉയര്‍ന്നത് കെടി ജലീല്‍ കണ്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. മുസ്‌ലിം ലീഗ് പ്രവാസികളില്‍ നിന്ന് പണം ശേഖരിച്ച് ട്രസ്റ്റും ബിസിനസ്സും നടത്തുന്ന കറക്കു കമ്പനിയാണെന്ന ജലീലിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു സിപി മുസ്തഫ.

ജലീല്‍ വിട്ടുപോകുമ്പോഴുളള അവസ്ഥയല്ല ഇന്ന് മുസ്‌ലിം ലീഗിനുളളത്. ഒരുപാട് വളരുകയും ദാര്‍ശനിക അടിത്തറയും പൈതൃകവും കൈമുതലുളള പ്രസ്ഥാനമാണ്. കെഎംസിസിയെ നശിപ്പിക്കാനുളള ഉത്തരവാദിത്തം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജലീലിനെ ഏല്‍പ്പിച്ചെന്നുവേണം കരുതാന്‍. മാനവികത മുന്‍നിര്‍ത്തി പ്രവാസ ലോകത്ത് ജാതി, മത, രാഷ്ട്രീയ ഭേദമന്യേ സഹായം ചെയ്യുന്ന പ്രസ്ഥാനമാണ് കെഎംസിസി.

ജലീല്‍ യൂത്ത് ലീഗ് സെക്രട്ടറിയായിരുന്ന കാലത്തും പാണക്കാട് കുടുംബം ട്രസ്റ്റുകളുടെ നേതൃത്വം ഏറ്റെടുത്തിരുന്നു. ജലീല്‍ സമസ്തയെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. അതു ഫലിക്കുന്നില്ലെന്നു കണ്ടപ്പോഴാണ് കെഎംസിസിയ്ക്കു നേരെ തിരിഞ്ഞിരിക്കുന്നത്. അണികളുടെ കരുത്തു മാത്രമല്ല, അറബ് നാട്ടിലെ ഭരണ നേതൃത്വവുമായി മികച്ച സ്വാധീനവും കെഎംസിസിയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ഗള്‍ഫ് നാടുകളിലെത്തി ജലീല്‍ നടത്തുന്ന ജല്പനങ്ങള്‍ എങ്ങനെ നേരിടണമെന്ന് കെഎംസിസിയ്ക്കു അറിയാം.

ജലീല്‍ റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആതിഥേയത്വം വഹിച്ച സംഘടനയുടെ ഒരു പ്രതിനിധി പോലും പങ്കെടുത്തില്ല. വിലകുറഞ്ഞ ആരോപണങ്ങളുയര്‍ത്തി സ്വയം അപഹാസ്യനായ ജലീലിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബോധ്യമുളളതുകൊണ്ടാണ് സംഘാടകര്‍ ഒഴിഞ്ഞുനിന്നതെന്നും സിപി മുസ്തഫ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top