Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

മേളപ്പെരുക്കം മുഴങ്ങിയ സംഗീത രാവ്; ആസ്വാദകര്‍ക്കൊപ്പം ആടിയും പാടിയും ഡിജെ താരങ്ങള്‍

നൗഫല്‍ പാലക്കാടന്‍

റിയാദ്: ലോക പ്രശസ്ത ഡി ജെ കലാകാരന്മാര്‍ മേളപ്പെരുക്കം തീര്‍ത്ത രാവുകള്‍ സൗദി തലസ്ഥാന നഗരിയെ ഇളക്കിമറിച്ചു. ജനറല്‍ എന്റര്‍ടൈമെന്റ് അതോറിറ്റി ഒരുക്കിയ ‘മിഡില്‍ ബീസ്റ്റ് സൗണ്ട് സ്‌റ്റോം 2022’ സംഗീതോത്സവം ആണ് ആസ്വാദകര്‍ക്ക് സംഗീത ലഹരി സമ്മാനിച്ചത്.

റിയാദ് നഗരത്തിനടുത്ത് വിശാലമായ ബന്‍ബാന്‍ മൈതാനം ആദ്യം ദിനം തന്നെ ആസ്വാദകരുടെ ഒഴുക്കില്‍ തിങ്ങി നിറഞ്ഞു. ഒന്നിലധികം വേദികള്‍ ഒരേ സമയം കലാപ്രകടനങ്ങള്‍ക്ക് വേദിയാകുന്ന മിഡില്‍ ബീസ്റ്റില്‍ ‘ബിഗ് ബീസ്റ്റ്’ ആയിരുന്നു പ്രധാന വേദി. ഇതിന് പുറമെ ഡാന്‍സ് ബീസ്റ്റ്, ഡൗണ്‍ ബീസ്റ്റ്, അണ്ടര്‍ ഗ്രൗണ്ടുകള്‍ തുടങ്ങിയ വേദികളും ഒരുക്കിയിരുന്നു.

പാടി പുലരുന്ന രാവുകളില്‍ ഇഷ്ട താരങ്ങളോടൊപ്പം വേദിക്ക് പുറത്ത് ആടാനും പാടാനും രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സംഗീതാസ്വാദകരെത്തി. വെളിയാഴ്ച ജനസാഗരം വേദികളില്‍ ഒഴുകിയെത്തി. വിഖ്യാത ബോസ്‌നിയന്‍ ഡി ജെ സാല്‍വത്തോര്‍ ഗനാച്ചിയാണ് ആദ്യം വേദിയിലെത്തിയത്. സാല്‍വത്തോര്‍ പാടി തുടങ്ങിയതോടെ വേദി ഉണര്‍ന്നു. പാടുന്നതിനിടെ ആസ്വാദകര്‍ക്കിടയിലേക്ക് ചാടിയിറങ്ങി താരത്തിനെ അഭിവാദ്യങ്ങളോടെ സ്വീകരിച്ചു ആരാധക കൂട്ടം. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഒരുക്കിയ വഴിയിലൂടെ പാടി അയാള്‍ വീണ്ടും വേദിയിലെത്തി അരങ്ങ് തകര്‍ത്തു.

https://sauditimesonline.com/qsm_quiz/part-2/

റിഫ-നെസ്‌റ്റോ-സൗദിടൈംസ് ലോക കപ്പ് ഫുട്‌ബോള്‍ ക്വിസ് രണ്ടാം ഘട്ടം ആരംഭിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ ലിങ്ക് ക്ലിക് ചെയ്യുക.

സൗദിയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലെബനോന്‍ ഡി ജെ നാന്‍സി അജ്‌റാമിന്റേതായിരുന്നു അടുത്ത ഊഴം. നാന്‍സി വേദിയിലേക്കെന്ന് അനൗണ്‍സ് ചെയ്തപ്പോഴേക്കും സദസ്സ് ഒന്നാകെ ഇളകി മറിഞ്ഞു.പാട്ടു പാടി വേദിയിലെത്തിയ നാന്‍സിയെ സ്വീകരിച്ചത് അഭിനന്ദന വാക്കുകളുടെ പൂച്ചെണ്ടുകള്‍. സ്‌റ്റേജില്‍ നിന്ന് സദസ്സിന്റെ ഏറ്റവും അടുത്തെത്താന്‍ പ്രതേകം ഒരുക്കിയ പാലത്തിലൂടെ ഓടി നാന്‍സി സദസ്സിന്റെ അരികിലേക്ക്, അല്‍പ സമയത്ത് നിശബ്ദം ഒടുവില്‍ ഉച്ചത്തില്‍ എന്നോടൊപ്പം പാടില്ലേന്ന് സദസ്സിലേക്ക് ചോദ്യമെറിഞ്ഞു.അതിനായാണ് ഈ കാത്തിരിപ്പെന്ന് അറബിയിലും ഇംഗ്‌ളീഷിലും മറുപടി.നാന്‍സിയോടൊപ്പം സദസ്സും പാടിയപ്പോള്‍ വിശാലമായ ബന്‍ബാന്‍ മൈതാനം പ്രകമ്പനം കൊണ്ടു.

നാന്‍സിക്ക് ശേഷം വേദിയിലെത്തിയത് അറബ് ലോകത്ത് ഏറ്റവും പ്രിയപ്പെട്ട അമര്‍ ദിയാബ്. അമര്‍ വേദി വിടും വരെ വിശ്രമമുവാണ്ടയിട്ടില്ല സദസ്സിന്.നിശ്ചലമാക്കാത്ത സദസ്സിനോട് മറക്കില്ലെന്ന് അമറിന്റെ നന്ദി പ്രകടനം.

പിന്നീടാണ് ആ മാസ് എന്‍ട്രിയുണ്ടായത്.ആ നഗരം മുഴുവന്‍ കാത്ത് നിന്നത് അയാളെ കേള്‍ക്കാനാണെന്ന് തോന്നി പോകും വിധമായിരുന്നു ഡി ജെ ഖാലിദ് വേദിയിലെത്തുന്നു എന്ന അറിയിപ്പിനെ ആസ്വാദകര്‍ സ്വീകരിച്ചത്.അമേരിക്കന്‍ ഡി ജെ യായ ഖാലിദിന്റെ വരവോടെ സദസ്സ് ആവേശത്തിരയിളക്കി .അയാളോടൊപ്പം ഈരടികള്‍ പാടിയും ചുവട് വെച്ചും ആഘോഷത്തിന്റെ ഉച്ചിയിലെത്തിച്ച് അവിസ്മരണീയമാക്കി.പ്രാദേശികവും അന്തര്‍ ദേശീയവുമായ നിരവധി കലാകാരന്മാരാണ് മൂന്ന് ദിവസത്തെ പരിപാടിയില്‍ അണി നിരന്നത്.

ഡിസംബര്‍ 1 മുതല്‍ 3 വരെ എല്ലാ ദിവസം വൈകീട്ട് 4 മണിയോടെ ആരംഭിച്ച ഉത്സവം പുലര്‍ച്ചെ 3.30 നാണ് അവസാനിച്ചത്.പരിപാടി ആസ്വദിക്കാനെത്തുന്നവര്‍ക്കുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.മിഡില്‍ ബീസ്റ്റ് ആഘോഷത്തിന്റെ ഭാഗമായി റിയാദ് സീസണ്‍ വേദികള്‍ നിര്‍ത്തി വെച്ചിരുന്നു.മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലും കിലോമീറ്ററുകള്‍ നീണ്ട സുരക്ഷ കവചങ്ങളുണ്ട്.വേദിക്ക് മുകളിലൂടെ സുരക്ഷാ ചിറക് വിരിച്ച് ചോപ്പറുകളും പറക്കുന്നുണ്ട്.ഗതാഗതം നിയന്ത്രിക്കാനും പാര്‍ക്കിങ്ങിനും പ്രതേക സംഘം തന്നെ ബന്‍ബനിലുണ്ട്

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top