Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

നാട്ടിലുളളവര്‍ക്കു ഇരട്ടി ഫീസ് അടച്ച് സൗദി റീ-എന്‍ട്രി പുതുക്കാം; സങ്കീര്‍ണ നടപടി ഒഴിവാക്കി

റിയാദ്: സൗദി അറേബ്യയില്‍ റസിഡന്റ് പെര്‍മിറ്റുളള വിദേശികള്‍ രാജ്യത്തിന് പുറത്തു കഴിയുന്ന കാലത്ത് റീ-എന്‍ട്രി വിസ പുതുക്കുന്നതിനുളള ഫീസ് ഇരട്ടിയായി വര്‍ധിപ്പിച്ചു. രണ്ടുമാസം കാലാവധിയുളള റീ-എന്‍ട്രി വിസയുടെ ഫീസ് 200ല്‍ നിന്ന് 400 റിയാലായി വര്‍ധിപ്പിക്കും. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ ഇല്ലാതെ റീ എന്‍ട്രി വിസ ദീര്‍ഘിപ്പിക്കാന്‍ കഴിയും.

രാജ്യത്തിന് പുറത്തു കഴിയുന്ന സൗദിയില്‍ റസിഡന്റ് പെര്‍മിറ്റുളള വിദേശികളുടെ റീ എന്‍ട്രി വിസ പുതുക്കുന്നതിനും കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുമാണ് നിരക്ക് വര്‍ധിപ്പിച്ചത്. രണ്ടു മാസം കാലാവധിയുളള റീ എന്‍ട്രി കാലാവധിക്ക് ശേഷം കൂടുതല്‍ കാലയളവ് ആവശ്യമുളളവര്‍ ഓരോ മാസത്തിനും 200 റിയാല്‍ അധികം അടക്കണം. നിലവില്‍ 100 റിയാലാണ് നിരക്ക് ഈടാക്കുന്നത്.

മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസ ഫീസ് 500 റിയാലാണ്. മൂന്ന് മാസമാണ് ഇതിന്റെ കാലാവധി. മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസയില്‍ വിദേശികള്‍ രാജ്യത്ത് പ്രവേശിച്ചതിന് ശേഷം കാലാവധി ദീര്‍ഘിപ്പിക്കണമെങ്കില്‍ ഓരോ മാസത്തിനും 200 റിയാല്‍ വീതം അടക്കണം. രാജ്യത്തിന് പുറത്താണെങ്കില്‍ ഓരോ മാസത്തിനും 400 റിയാല്‍ ഫീസ് അടക്കണം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിര്‍ വഴി റീ എന്‍ട്രി വിസ പുതുക്കാന്‍ കഴിയും.

റസിഡന്റ് പെര്‍മിറ്റ് ഫീസ് സംബന്ധിച്ചുളള നിയമത്തിലെ ആര്‍ട്ടിക്കിള്‍ 38 ഭേദഗതി വരുത്താന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കിയിരുന്നു. ഇതോടെയാണ് ഫീസ് വര്‍ധിപ്പച്ചത്. നിലവില്‍ കാലാവധി കഴിയുന്നവരുടെ തൊഴിലുടമ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റില്‍ അപേക്ഷ സമര്‍പ്പിച്ച് നിശ്ചിത ഫീസ് അടച്ച് റീ എന്‍ട്രി ദീര്‍ഘിപ്പിക്കും. പ്രസ്തുത ഡോകുമെന്റ് വിദേശത്തുളള സൗദി എംബസിയില്‍ പാസ്‌പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചാണ് റീ എന്‍ട്രി കാലാവധി ദീര്‍ഘിപ്പിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ ഒഴിവാക്കി ഫീസ് മാത്രം അടച്ച് അബ്ഷിര്‍ പ്ലാറ്റ് ഫോം വഴി റീ എന്‍ട്രി ദീര്‍ഘിപ്പിക്കാന്‍ കഴിയും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top