Sauditimesonline

MODI
പ്രധാനമന്ത്രി മോദി 22ന് ജിദ്ദയില്‍

ബ്യൂട്ടി പാര്‍ലര്‍ നിയമാവലി ഭേദഗതി ചെയ്തു

റിയാദ്: സൗദി അറേബ്യയില്‍ ബ്യൂട്ടി പാര്‍ലറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുളള നിയമ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി. ലേഡീസ് ബ്യൂട്ടി പാര്‍ലറുകളില്‍ സ്വദേശി വനിതയെ മാനേജറായി നിയമിക്കണമെന്നും ഭേദഗതി ചെയ്ത നിയമത്തില്‍ വ്യക്തമാക്കി. രാജ്യത്തെ ബ്യൂട്ടി പാര്‍ലറുകളില്‍ ജോലി ചെയ്യുന്നവരിലേറെയും വിദേശി വനിതകളാണ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരും ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ ബ്യൂട്ടി പാര്‍ലറുകളില്‍ മാനേജര്‍ തസ്തികകളില്‍ സ്വദേശി വനിതകളെ നിയമിക്കണമെന്ന് ഭേദഗതി വരുത്തിയ നിയമത്തില്‍ വ്യക്തമാക്കി. രാജ്യത്തെ തൊഴില്‍ നിയമം അടിസ്ഥാനമാക്കിയാണ് ജീവനക്കാരുടെ പ്രവര്‍ത്തി സമയം നിശ്ചയിക്കേണ്ടത്. കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ബ്യൂട്ടി പാര്‍ലറുകളില്‍ നിയമനം പാടില്ലെന്ന നിയമം ഭേദഗതി ചെയ്ത വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കി.

സൗദി അറേബ്യയില്‍ 70,000 ലേഡീസ് ബ്യൂട്ടി പാര്‍ലറുകള്‍ക്കാണ് ലൈസന്‍സ് നല്‍കിയിട്ടുളളത്. ഭേദഗതി ചെയ്ത നിയമം അനുസരിച്ച് കൂടുതല്‍ സ്വദേശി വനിതകള്‍ക്ക് ഈ മേഖലയില്‍ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൊക്കേഷണല്‍ ട്രൈനിംഗ് സെന്ററില്‍ നിന്ന് ബ്യൂട്ടീഷന്‍ കോഴ്‌സ് പാസായ നിരവധി യുവതികള്‍ തൊഴില്‍ രഹിതരായി രാജ്യത്തുണ്ട്. ഇന്ത്യക്കാര്‍ക്ക് പുറമെ ഫിലിപ്പൈന്‍സ്, ജോര്‍ദാന്‍, എന്നിവിടങ്ങളില്‍ നിന്നുളള നിരവധി വനിതകള്‍ ബ്യൂട്ടീഷന്‍ മേഖലയില്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top