Sauditimesonline

KELI CM
വയനാട് പുനഃരധിവാസം; കേളി ഒരു കോടി കൈമാറി

നിയമ ലംഘനം: സൗദിയില്‍ ഒരാഴ്ചക്കിടെ 20,000 വിദേശികള്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ പൊതുസുരക്ഷാ വകുപ്പും വിവിധ ഏജന്‍സികളും സംയുക്താമായി നടത്തിയ പരിശോധനയില്‍ 20,718 പേര്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം. ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരില്‍ 2016ല്‍ ആരംഭിച്ച പരിശോധനകളുടെ തുടര്‍ച്ചയാണ ഇപ്പോഴും തുടരുന്നത്, ഒരാഴ്ചക്കിടെ നടന്ന പരിശോധനക്കിടെയാണ് ഇത്രയും നിയമ ലംഘകര്‍ കസ്റ്റഡിയിലായത്. ഇഖാമ കാലാവധി കഴിഞ്ഞ 13,248 പേരും അതിര്‍ത്തി സുരക്ഷാനിയമ ലംഘനത്തിന് 4688 പേരും തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് 2,782 പേരുമാണ് പിടിയിലായത്.

രാജ്യാതിര്‍ത്തി നുഴഞ്ഞുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 744 പേരാണ് പിടിയിലായത്. ഇതില്‍ 37 ശതമാനം യമനികളും 62 ശതമാനം ഇത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ചതിന് 69 പേരും അറസ്റ്റിലായിട്ടുണ്ട്. നിയമലംഘകര്‍ക്ക് യാത്രാ, താമസസൗകര്യങ്ങള്‍ ഒരുക്കുകയും ജോലിനല്‍കുകയും അവരുടെ നിയമലംഘനം മറച്ചുവെക്കുകയും ചെയ്തതിന് 16 പേര്‍ വേറെയും പിടിയിലായി.

നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന 14,634 പേര്‍ക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. 13,532 പുരുഷന്മാരും 1,102 സ്ത്രീകളുമാണ് ഇതിലുള്ളത്. നിയമലംഘകര്‍ക്ക് താമസ, ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. ഇവരുടെ വാഹനവും വീടും കണ്ടുകെട്ടുമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top