Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

റിയാദ്: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംസ്‌കൃതി സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം. ‘വഖഫ് ഭേദഗതി നിയമം ഉയര്‍ത്തുന്ന രാഷ്ട്രീയം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചെയര്‍മാന്‍ ബഷീര്‍ ഇരുമ്പുഴി അധ്യക്ഷത വഹിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ ജനങ്ങള്‍ക്ക് ഗുണകരമായ ഒരു നിയമ നിര്‍മ്മാണവും നടത്താത്ത മോദി ഭരണകൂടം ഇന്ത്യക്ക് അപമാനമാണ്. സംഘപരിവാര്‍ എല്ലാ കാലത്തും വിഭജന ആശയങ്ങളാണ് മുന്നോട്ട് വെക്കുന്നത്. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രതീക്ഷ നല്‍കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അന്തിമ വിധി കോടതിയില്‍ നിന്ന് ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്. പ്രതിപക്ഷ കക്ഷികള്‍ സ്വീകരിച്ച നിലപാട് പ്രശംസനീയമാണ്. വഖഫ് സ്വത്ത് കയ്യേറുവാനുള്ള നിയമ പരിരക്ഷയാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്.

വഖഫ് ബോര്‍ഡിലും കൗണ്‍സിലിലും മുസ്‌ലിംകള്‍ അല്ലാത്തവരെ കൊണ്ടുവരുന്നത് കടുത്ത അനീതിയും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന കോടതി നിരീക്ഷണം ശ്രദ്ധേയമാണ്. കേവലമൊരു മുസ്‌ലിം വിഷയമാക്കാതെ ഇതിനെ സമീപിക്കുവാന്‍ എല്ലാവര്‍ക്കും കഴിയണം. മത സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന ആര്‍എസ്എസ് ആശയങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. മതേതര കക്ഷികള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുവാന്‍ ഈ നിയമം ഹേതുവായിട്ടുണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

മുനമ്പം പ്രശ്‌നം പരിഹരിക്കുന്നതില്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം സംശയകരമാണ്. രാഷ്ട്രീയ താല്പര്യങ്ങള്‍ക്കു വേണ്ടി ബിജെപിയും സിപിഎമ്മും മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്നു കെഎംസിസി പ്രതിനിധി സത്താര്‍ താമരത്ത് അഭിപ്രായപ്പെട്ടു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു് സത്താര്‍ താമരത്ത് (കെഎംസിസി), അബ്ദുള്ള വല്ലാഞ്ചിറ (ഒഐസിസി), ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ (എസ്‌ഐസി), റഹ്മത്ത് ഇലാഹി (തനിമ,) ഫൈസല്‍ കൊണ്ടോട്ടി (കേളി സാംസ്‌കാരിക വേദി), ഫര്‍ഹാന്‍ (ആര്‍ഐഐസി). അഷ്‌റഫ് ബാഖവി ഒടിയപാറ (ഐസിഎസ്), മുനീര്‍ തിരുത്തിക്കോട് (ഐസിഎഫ് )എന്നിവര്‍ പ്രസംഗിച്ചു. അര്‍ഷദ് ബാഹസ്സന്‍ തങ്ങള്‍ സ്വാഗതവും അമീര്‍ അലി പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top