Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

ക്ഷീര ഉത്പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയില്‍ നിന്നു എണ്ണയിതര ഉത്പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ ഏറ്റവും കൂടുതല്‍ ക്ഷീര ഉത്പ്പന്നങ്ങളാണെന്ന് കസ്റ്റംസ്. കയറ്റുമതി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുളള നടപടിക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.

പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് രാജ്യത്തു നിന്നു ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. അയല്‍ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ കയറ്റുമതി. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ മൂല്യ വര്‍ധിത ഉത്പ്പന്നങ്ങള്‍, പഞ്ചസാരയും മൈദയും ഉപയോഗിച്ച് തയ്യാറാക്കുന്ന ഉത്പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയിലും വര്‍ധനവുണ്ട്.

സൗദിയില്‍ നിന്നു ലോക രാജ്യങ്ങളിലേക്ക് കയറ്റുമതി സുഗമമാക്കുന്നതിന് തുറമുഖം, എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ സൗദി കസ്റ്റംസ് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കരാതിര്‍ത്തികളില്‍ പരിശോധനയും ക്ലിയറന്‍സും വേഗത്തിലാക്കുന്നതിന് പരിശീലനം നേടിയ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പ്രകാരം എണ്ണയിതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. സൗദി എക്‌സ്‌പോര്‍ട് ഡവലപ്‌മെന്റ് അതോറിറ്റിയും ചെറുകിട, ഇടത്തരം സംരംഭകരെ കയറ്റുമതിയില്‍ സഹായിക്കുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top