Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം ശക്തിപ്പെടുത്തണം

റിയാദ്: രാജ്യത്തെ ഗ്രസിച്ച വംശീയതക്കും ഫാഷിസത്തിനുമെതിരെ ഭരണഘടനയുടെ മുഖവുര വിഭാവന ചെയ്യുന്ന സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും രാഷ്ട്രീയത്തെ ശക്തിപ്പെടുത്തണമെന്ന് പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച സെമിനാര്‍ ആഹ്വാനം ചെയ്തു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ‘വംശീയ കാലത്തെ അംബേദ്കറും ഭരണഘടനയും’ എന്ന സെമിനാറില്‍ പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രോവിന്‍സ് വൈസ് പ്രസിഡന്റ് അംജദ് അലി അധ്യക്ഷത വഹിച്ചു. ബത്ഹ ഏരിയ പ്രസിഡന്റ് അഡ്വ. ജമാല്‍ വിഷയമവതരിപ്പിച്ചു.

ഭരണഘടനാ ശില്‍പിയായ അംബേദ്കര്‍ ജാതീയതയെ സംബോധന ചെയ്ത രാഷ്ട്രതന്ത്രജ്ഞനാണ്. സാമ്പത്തിക അസമത്വം, ജാതി വെറി, വംശീയത, ഇസ്‌ലാമോഫോബിയ തുടങ്ങിയ സമസ്യകളെ ഭരണഘടനയുടെ ആമുഖത്തിലൂടെ പ്രവചന സ്വഭാവത്തില്‍ മുന്നില്‍ കാണുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്ത അസാധാരണ വ്യക്തിത്വമായിരുന്നെന്നു വിഷയാവതാരകന്‍ ചൂണ്ടിക്കാട്ടി.

ഉന്നത അക്കാദമിക പിന്‍ബലവും ആര്‍ജവവും ഇഛാശക്തിയുമുള്ള ബാബാ സാഹിബിന്റെ പ്രയത്‌നങ്ങളാണ് രാജ്യം ഒരു മതേതര രാഷ്ട്രമായി മാറിയത്. അത് നിലനിര്‍ത്താന്‍ വിട്ടുവീഴ്ച്ച ചെയ്യരുതെന്ന് പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ശിഹാബ് കൊട്ടുകാട് പറഞ്ഞു. വി.ജെ നസ്‌റുദ്ദീന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, സുധീര്‍ കുമ്മിള്‍ എന്നിവര്‍ പ്രസംഗിച്ചു.

അംബേദ്കര്‍ ജന്മദിനത്തില്‍ നടന്ന ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയിച്ചവര്‍ക്കുള്ള സമ്മാനം ചടങ്ങളില്‍ വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ ബഷീര്‍ ഫതഹുദ്ദീനുള്ള ഉപഹാരം ശിഹാബ് കൊട്ടുകാട് സമ്മാനിച്ചു. രണ്ടാം സമ്മാനം നഹല്‍ റയ്യാന് അംജദ് അലിയും മൂന്നാം സമ്മാനം ഉമര്‍ സഈദിന് എം. പി ഷഹ്ദാനും നല്‍കി.

പ്രോത്സാഹന സമ്മാനങ്ങള്‍ക്കര്‍ഹരായ മുഹമ്മദ് ഇബ്രാഹിം, ഐദിന്‍ എന്‍ ഷരീഫ്, സുര്‍സി ഷഫീഖ് എന്നിവര്‍ക്കും ഉപഹാരം സമ്മാനിച്ചു. ലബീബ് മാറഞ്ചേരി അവതാരകനായിരുന്നു. പ്രവാസി ജനറല്‍ സെക്രട്ടറി എം.പി ഷഹ്ദാന്‍ സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റര്‍ അഷ്‌റഫ് കൊടിഞ്ഞി നന്ദിയും പറഞ്ഞു. അബ്ദുറഹ്മാന്‍ ഒലയാന്‍, മഹ്‌റൂഫ്, ബാസിത് കക്കോടി, അഫ്‌സല്‍ ഹുസൈന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top