Sauditimesonline

trump 2
സൗദി-യുഎസ് സൈനിക, സാമ്പത്തിക കരാര്‍

ഇറാന്‍ വിദേശകാര്യ മന്ത്രിയെ കാണും: പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍

റിയാദ്: സൗദി-ഇറാന്‍ നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി എത്രയും വേഗം കൂടിക്കാഴ്ച നടത്തുമെന്ന് സൗദി അറേബ്യ. ചൈനയുടെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് കൂടിക്കാഴ്ചയെന്ന് വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

സൗദിയും ഇറാനും തമ്മില്‍ പലകാര്യങ്ങളിലും ഭിന്നത നിലനില്‍ക്കുകയാണ്. എന്നാല്‍ ഇരു രാജ്യങ്ങളുടെയും താല്‍പര്യപ്രകാരമാണ് നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. ചൈന മുന്‍കൈ എടുത്ത് നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളാണ് അനുനയ നീക്കത്തിലേക്ക് നയിച്ചത്. ഏഴുവര്‍ഷം മുമ്പാണ് സൗദി അറേബ്യ ഇറാനുമായുളള നയതന്ത്ര ബന്ധം വിച്‌ഛേദിച്ചത്. ഇരു രാജ്യങ്ങളിലും സ്ഥാനപതി കാര്യാലയങ്ങള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. രണ്ടു മാസത്തിനകം നയതന്ത്രബന്ധം പുനസ്ഥാപിക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്.

ചരിത്രപരമായും സാംസ്‌കാരികപരമായും ഇരു രാജ്യങ്ങള്‍ക്കും നിരവധി പൊതുസ്വഭാവങ്ങളുണ്ട്. സംഭാഷണങ്ങളിലൂടെ സമാധാനപരമായി പ്രശ്‌നപരിഹാരം കണ്ടെത്താന്‍ കരാര്‍ സഹായിക്കും. സുരക്ഷക്കും വികസനത്തിനും ജനക്ഷേമത്തിനും ഉതകുഞ സഹകരണം വര്‍ധിപ്പിക്കും. ഇത് ഗള്‍ഫ് മേഖലയുടെ സമൃദ്ധിക്ക് ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

സൗദി-ഇറാന്‍ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതോടെ വര്‍ഷങ്ങളായി തുടരുന്ന യമന്‍ യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top