Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍

literature

literature

സ്‌നേഹത്തിന്റെ ഭാഷയും വിശ്വാസത്തിന്റെ കരുത്തും കറയില്ലാത്ത ഖല്‍ബും

വായന | സാജിദ എസ്എപി സങ്കീര്‍ണ്ണമായ ജീവിത പ്രശ്‌നങ്ങളിലുഴലുന്ന മനുജന് വെളിച്ചമുള്ള ഇത്തിരിക്കുഞ്ഞന്‍ വാക്കുമതിയാവും പ്രതീക്ഷയുടെ, സ്വഛന്ദതയുടെ ജീവല്‍ സ്വരൂപത്തിലേക്ക് തിരിച്ചെത്താന്‍. സ്‌നേഹനിധിയായ സൃഷ്ടാവിനോടുള്ള നന്ദിയും പ്രണയവും ചാലിച്ച വരികളാവുമ്പോള്‍ ഇരുളു മറയിട്ട ഉള്ളിലെ പ്രകാശധാര പൊട്ടിയൊഴുകാതെ തരമില്ല. ആത്മാനുരാഗം പ്രകാശിപ്പിക്കുന്ന വരികള്‍ ഉള്ളിലെ നന്മയും സ്‌നേവും കൂട്ടികുഴച്ച് ജീവിതത്തെ ഹര്‍ഷോന്മാദങ്ങളിലേക്ക് ആനയിക്കും. ഇങ്ങനെ നിനവിലുറങ്ങുന്ന നന്മകളെയാകെയും നനച്ചുണര്‍ത്തുന്ന നിര്‍മ്മലമായ വാക്കുകള്‍ കൊണ്ട് കവിത രചിക്കുകയാണ് നിഖില സമീര്‍. മുഖ പുസ്തകത്തിലെ കൊച്ചു കൊച്ചു വരികളിലൂടെയാണ് നിഖിലയെന്ന […]

literature

ട്യൂഷന്‍ ടീച്ചര്‍

കഥ | അബ്ദുള്‍കലാം ആലങ്കോട് പുഞ്ചിരിയില്ലാത്ത മുഖത്തോടെ ലക്ഷ്മി ടീച്ചറെ സങ്കല്‍പ്പിക്കുക അസാധ്യം. പേര് പോലെ തന്നെ ടീച്ചറിന്റെ പെരുമാറ്റവും പ്രസന്നതയും മര്യാദയും നിറഞ്ഞതായിരുന്നു. അമ്പലത്തില്‍ പോയി ചന്ദനവും തൊട്ട് വരുന്നത് കണ്ടാല്‍ സാക്ഷാല്‍ ലക്ഷ്മി ദേവിയാണ് ഇറങ്ങി വരുന്നത് എന്ന് തോന്നി പോകും. അമ്പലത്തില്‍ നിന്നും വരുന്ന വഴി റഹീമിന്റെ വീടിന്റെ മുന്നില്‍ എത്തുമ്പോള്‍ ടീച്ചര്‍ നീട്ടി വിളിക്കും. ‘ഉമ്മാ, റഹീം ഏണീറ്റോ?’ റഹീമാണ് മറുപടി പറയുക ‘ദാ ലക്ഷ്മിയേച്ചി ഞാനെത്തി’ എന്നും പറഞ്ഞു പുസ്തകവുമായി

literature

ഒരു പായസക്കഥ

കഴിഞ്ഞ ജനവരിയിലെ ഒരു സുദിനം. പണ്ടു പണ്ടൊരു കാലത്തു ഇതേ ദിവസമായിരുന്നു ഈ സുന്ദരമായഭൂമിയിലേക്കു ഞാന്‍ അവതരിച്ചത്. സോഷ്യല്‍ മീഡിയയുടെ കാലമായതുകൊണ്ടും സ്‌കൂള്‍ മുതല്‍ പിജി വരെയുള്ള എല്ലാ വാട്‌സ് ആപ്പ് കൂട്ടായ്മകളിലും അംഗമായതുകൊണ്ടും രാവിലെ മുതല്‍ പിറന്നാള്‍ ആശംസകള്‍ വരുന്നുണ്ടായിരുന്നു. ഓരോന്നിനും റിപ്ലൈ ചെയ്തു ചൂട് ചായയും കുടിച്ചങ്ങനെയിരിക്കുമ്പോള്‍ അതാവരുന്നു വേറിട്ടൊരാശംസ. ‘വെല്‍കം ടു ഫോര്‍ട്ടി ക്ലബ്’ കണ്ണില്‍ ഇരുട്ടു കേറുന്നതുപോലെ തോന്നി. മുപ്പതു മുതല്‍ വയസുകൂടിവരുന്നത് അറിയാമെങ്കിലും ആ നഗ്‌നസത്യം ഉറക്കെ വിളിച്ചു പറയുന്നത്

literature

പ്രണയം നിന്നോട് മാത്രം

വായന | പുസ്തകപരിചയം ഇലാഹീ പ്രണയം ഇതള്‍ വിടര്‍ത്തി ഹൃദയസുഗന്ധമേകുന്ന ഇരുപത്താറു കവിതകളുടെ സമാഹാരമാണ് സഹര്‍ അഹമ്മദിന്റെ ‘നിന്നെ മാത്രം നിന്നോട് മാത്രം’. കാരുണ്യവാനായ സര്‍വാധിരാജനോടുള്ള അര്‍ത്ഥനയും വിധേയത്വവുമാണ് കവിതകളുടെ പ്രമേയം. ഹൃദയ വിചാരങ്ങളും മനോ വികാരങ്ങളും സരളമായി വിവരിക്കുന്ന ലളിത ഭാഷയാണ് കവിതയെ ആകര്‍ഷകമാക്കുന്നത്. ലളിതമായതെല്ലാം സുന്ദരമാണ്. ഉള്ളടക്കത്തിന്റെ അകക്കാമ്പ് അത്തരത്തിലാണ് വിന്വസിക്കുന്നത്. സര്‍വ്വ ശക്തനോടുള്ള അനശ്വരമായ സ്‌നേഹം, സമര്‍പ്പണം, വാഞ്ഛ എന്നിവയെല്ലാം വായനയിലുടനീളം അനുഭവിക്കാന്‍ കഴിയുന്നുണ്ട്. ജീവിത പ്രതലങ്ങളോടുള്ള സമീപനത്തെ ഏറെ മാധുര്യത്തോടെയാണ് അവതരിപ്പിക്കുന്നത്.

Scroll to Top