Sauditimesonline

watches

gulf

gulf

കേളി ക്രിക്കറ്റ്: വീവണ്‍ ജേതാക്കള്‍

റിയാദ്: കേളി സുലൈ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഒന്നാമത് ടി ടെന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ വീവണ്‍ സിസി ജേതാക്കളായി. ഫൈനലില്‍ സൂപ്പര്‍ ഇലവന്‍ റിയാദിനെ 42 റണ്‍സിന് പരാജയപ്പെടുത്തി. സുലൈ ഇസ്താംബൂള്‍ സ്ട്രീറ്റില്‍ ഒരു മാസം നീണ്ട ടൂര്‍ണ്ണമെന്റ് കേളി കേന്ദ്ര സ്‌പോര്‍ട്ട്‌സ് ചെയര്‍മാന്‍ ഫൈസല്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. മെഹറൂഫ്, ബാലകൃഷ്ണന്‍, ബോബിമാത്യു, ഷറഫുദ്ധിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ലീഗ് കം നോക്കൌട്ട് അടിസ്ഥാനത്തില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ 12 ടീമുകള്‍ മത്സരിച്ചു. വീവണ്‍ സിസി റിയാദും, സൂപ്പര്‍ […]

gulf

റമദാനെ വരവേറ്റ് ദിരിയ്യയില്‍ സാംസ്‌കാരികോത്സവം

റിയാദ് സൗദി അറേബ്യയുടെ പൈതൃകവും സംസ്‌കാരവും വിളംബരംചെയ്യുന്ന ദിരിയ്യ നൈറ്റ്‌സിന് തുടക്കം. പൈതൃക നഗരമായ ദിരിയ്യയില്‍ റമദാനോടനുബന്ധിച്ചാണ് സാംസ്‌കാരിക മേള. അല്‍ ദിരിയ്യ ഗേറ്റ് ഡവലപ്‌മെന്റ് അതോറിറ്റിയാണ് ദിരിയ്യ നൈറ്റ് പൈതൃക മേളക്ക് നേതൃത്വം നല്‍കുന്നത്. രാത്രി 9.30 മുതല്‍ പുലര്‍ച്ചെ 2 വരെ ദിരിയ്യയിലെ അല്‍ ബുജൈരിയിലും പരിസര പ്രദേശങ്ങളിലും വിപുലമായ കലാ, സാംസ്‌കാരിക ആഘോഷങ്ങളാണ് ഒരുക്കിയിട്ടുളളത്. ഇസ്‌ലാമിക ചരിത്രവും സംസ്‌കാരവും പ്രമേയമായ നാടകം, പഴയ ചലചിത്രങ്ങള്‍, റമദാന്‍ സീരിയലുകള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിക്കും. പതിറ്റാണ്ടുകള്‍ക്ക്

gulf

മലയാളികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി സൗദി പൗരന്‍

റിയാദ്: മലയാളിയുടെ മനസ്സും കേരളത്തിന്റെ രുചിയും തിരിച്ചറിഞ്ഞ് സൗദി പൗരന്‍ ഒരുക്കുന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. സുവൈദിയിലാണ് എല്ലാ ദിവസവും മലയാളികള്‍ക്കായി ഇഫ്താര്‍ സംഗമം. അമുസ്‌ലിംകള്‍ ഉള്‍പ്പെടെയുളള മലയാളി വളന്റിയര്‍മാരുടെ സേവനം മത സൗഹാര്‍ദത്തിന്റെ വേദികൂടിയാണ്. എക്‌സിറ്റ് 27ലെ ഒറീജ മസ്ജിദ് താരിഖ് ബിന്‍ സിയാദിലെത്തുന്നവരില്‍ ഏറെയും മലയാളികളാണ്. റമദാനില്‍ ഇവിടെ ഒരുക്കുന്ന അറബ് വിഭവങ്ങളോട് മലയാളികള്‍ക്ക് താല്‍പര്യമില്ല. ഇത് മനസ്സിലാക്കിയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ സഊദ് അബ്ദുല്‍ അസീസ് സ്വന്തം ചെലവില്‍ കേരള

gulf

ഇ ബിസിനസ്: തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രാലയം

റിയാദ്: ഓണ്‍ലൈന്‍ വ്യാപാര മേഖല ശക്തമായി നിരീക്ഷിക്കുമെന്ന് സൗദി വാണിജ്യ, നിക്ഷേപ മന്ത്രാലയം. ഉപഭോക്താക്കള്‍ക്ക് ഗുണമേന്മ കുറഞ്ഞ ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ വഞ്ചനാ കുറ്റം ചുമത്തും. ഇത്തരക്കാര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമലംഘകഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. മാത്രമല്ല കുറ്റകൃത്യവും ശിക്ഷയും അവരുടെ ചെലവില്‍ പരസ്യം ചെയ്യാനും നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വിദേശികളായ പ്രതികളെ ശിക്ഷാകാലയളവിന് ശേഷം നാടുകടത്തും.

gulf

റമദാന്‍: ജോലി സമയം ആറ് മണിക്കൂര്‍

റിയാദ്: റമദാനില്‍ തൊഴിലാളികളുടെ ജോലി സമയം ആറ് മണിക്കൂറായിരിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ സമയം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ നിയമം അനുശാസിക്കുന്ന അധിക വേതനം നല്‍കണമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ പല ഷെഡ്യൂളിലായി ആറു മണിക്കൂറാണ് പ്രവര്‍ത്തി സമയം. ഇതിന്റെ ലംഘനം അനുവദിക്കില്ല. ചില സ്ഥാപനങ്ങള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍

gulf

തെരുവില്‍ രുചിവൈവിദ്യമൊരുക്കി സൗദി യുവാക്കള്‍

റിയാദ്: സൗദി തൊഴില്‍ മന്ത്രലയവും ടൂറിസം വകുപ്പും സംയുക്തമായി നടപ്പിലാക്കിയ ഫുഡ് ഓണ്‍ റോഡ് പദ്ധതിക്ക് 1300 ലൈസന്‍സ് അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു. തൊഴില്‍ രഹിതരായ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുളള മൊബൈല്‍ റസ്റ്ററന്റുകളാണ് ഫുഡ് ഓണ്‍ റോഡ് പദ്ധതി. രുചി വൈവിദ്യം നിറഞ്ഞ ഭക്ഷ്യ വിഭവങ്ങള്‍ ചൂടോടെ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുന്നതിനാണ് ഫുഡ് ഓണ്‍ റോഡ് എന്നപേരില്‍ മൊബൈല്‍ റസ്റ്ററന്റുകള്‍ ആരംഭിച്ചത്. സ്വയം തൊഴില്‍പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2016ല്‍ പരീക്ഷണാര്‍ത്ഥമാണ് പദ്ധതി തുടങ്ങിയത്. റിയാദിലെ കിംഗ് ഫഹദ്ലൈയിബ്രറിയോട് ചേര്‍ന്ന

gulf

റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു

റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) പത്തൊമ്പതാമത് വാര്‍ഷികം ആഘോഷിച്ചു. ‘ഡി റിയാലിറ്റി 2019’ എന്ന പേരില്‍ സിനിമാറ്റിക് ഡാന്‍സ് മത്സരവും നടന്നു. പരിപാടി ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി വിജയകുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു.സാംസ്‌കാരിക സമ്മേളനത്തില്‍ ഉബൈദ് ഇടവണ്ണ, ഇബ്രാഹിം സുബ്ഹാന്‍ പ്രസംഗിച്ചു. വാര്‍ഷിക പൊതുയോഗം പുതിയ ഭരണസമിതിക്ക് രൂപം നല്‍കി. ബിനു ധര്‍മ്മരാജന്‍ (പ്രസിഡന്റ്) മാധവന്‍ (സെക്രട്ടറി), ഉമ്മര്‍കുട്ടി (ട്രെഷറര്‍), രാജേഷ് ഫ്രാന്‍സിസ്, ആന്റണി രാജ് (വൈസ് പ്രെസിഡന്റുമാര്‍), വിവേക്, ഷിബു വടക്കന്‍ (ജോയിന്റ്

gulf

ഇസ്‌ലാഹി ഇഫ്താര്‍ മജ്‌ലിസിന് തുടക്കം

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മറ്റി (ആര്‍. ഐ. സി. സി.) നടത്തജജന്ന ഇസ്‌ലാഹി ഇഫ്താര്‍ മജ്‌ലിസ്’ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആരംഭിച്ചു. ബത്ഹയിലെ റെയില്‍ സ്ട്രീറ്റില്‍ കൂള്‍ടെകിന് പിറകിലുള്ള മസ്ജിദ് അമീന്‍ യഹ്‌യയില്‍ എല്ലാ ദിവസവും വൈകുന്നേരം 5ന് മജ്‌ലിസ് സജീവമാകും. സുഫ്‌യാന്‍ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് രാമനാട്ടുകര അധ്യക്ഷത വഹിച്ചു. സാഫര്‍ സ്വാദിഖ് മദീനി ഉദ്‌ബോധന പ്രഭാഷണം നടത്തി. ഉമര്‍ കൂള്‍ടെക്ക്, ഹബീബ് സ്വലാഹി, അബ്ദുസ്സലാം സ്വലാഹി എന്നിവര്‍ സന്നിഹിതരായിരുന്നു. ശൈഖ് അബ്ദുറഹ്മാന്‍

gulf

അംബാസഡര്‍ ഡോ. ഔസാഫ് സഈദിന് പ്രവാസി സമൂഹത്തിന്റെ സ്വീകരണം

റിയാദ്: സൗദിയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിതനായയ ഡോ. ഔസാഫ് സഈദിന് ഇന്ത്യന്‍ പ്രവാസി സമൂഹം ഊഷ്മള വരവേല്‍പ് നല്‍കി. ഇന്ത്യാ-സൗദി സൗഹൃദം ഏറ്റവും മികച്ച നിലയിലാണെന്ന് അംബാസഡര്‍ പറഞ്ഞു. പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമമാണ് ഇന്ത്യന്‍ മിഷന്റെ പ്രഥമ ദൗത്യമെന്നും മറുപടി പ്രസംഗത്തില്‍ അംബാസഡര്‍ വ്യക്തമാക്കി. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുളള രാഷട്രമാണ് സൗദി അറേബ്യ. ഇതിന് പുറമെ ഇരുരാഷ്ട്രങ്ങളും തമ്മിലുളള സഹകരണം ശക്തമാണെന്നും അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യന്‍

gulf

കെ എം സി സി ഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ്; അല്‍ യാസ്മിന്‍ സ്‌കൂളിന് കിരീടം

റിയാദ്: സര്‍ഗവൈഭവം മാറ്റുരച്ചഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ് സമാപിച്ചു. കെ എം സി സി സംഘടിപ്പിച്ച മേളയില്‍ റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. റിയാദിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മേള സൗദിയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലാമേളയാണ്. അഞ്ച് വിഭാഗങ്ങളിലായി 70 ഇനങ്ങളില്‍ വിവിധ വേദികളിലാണ് മത്സരം അരങ്ങേറിയത്. സര്‍ഗശേഷി കണ്ടെത്താനും പരിപോഷിപ്പിക്കാനും സംഘടിപ്പിച്ച ഓണ്‍ ദി സ്‌പോട് ടാലന്റ് മത്സരം

gulf

സീബ്ര ലൈനില്‍ വാഹനം നിര്‍ത്തിയാല്‍ പിഴ

റിയാദ്: ട്രാഫിക് റെഡ് സിഗ്‌നലുകളില്‍ പൂര്‍ണമായും വാഹനം നിര്‍ത്താതിരിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നു ട്രാഫിക് ഡയറക്ടറേറ്റ്. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് 500 മുതല്‍ 900 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. റെഡ് ലൈറ്റ് സിഗ്‌നല്‍ ഉളളപ്പോള്‍ സിഗ്‌നലുകള്‍ക്ക് സമീപം സീബ്ര ക്രോസിംഗ് ലൈനില്‍ വാഹനം നിര്‍ത്തരുത്. സീബ്ര ലൈനില്‍ വാഹനം നിര്‍ത്തിയാല്‍ 150 മുതല്‍ 300 റിയാല്‍ വരെ പിഴ ലഭിക്കും. അടുത്തിടെ പരിഷ്‌കരിച്ച ഗതാഗത നിയമ പ്രകാരം ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള

gulf

ബിനാമി ബിസിനസ് പ്രതികള്‍ക്ക് പൊതുമാപ്പില്ല

റിയാദ്: റമദാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന് ബിനാമി കേസുകളില്‍ പ്രതികളായവര്‍ക്ക് ഇളവില്ല. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 29 തരം കേസുകളില്‍ ശിക്ഷയനുഭവിക്കുന്ന വര്‍ക്കും പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. രാജ്യദ്രോഹം, കൊലപാതകം, ആഭിചാരക്രിയ, മന്ത്രവാദം, മനുഷ്യക്കടത്ത്, ദൈവ നിന്ദ, വേദഗ്രന്ഥത്തെ അവഹേളിക്കുക, കള്ളപ്പണം വെളുപ്പിക്കല്‍, റിയല്‍എസ്‌റ്റേറ്റ് തട്ടിപ്പ്, ആയുധക്കടത്ത്, ദേശീയ സുരക്ഷക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് ലഭിക്കില്ല. ഭിന്നശേഷിക്കാരെ ഉപദ്രവിക്കുക, വാണിജ്യവഞ്ചന, ബിനാമി ബിസിനസ്, കുറ്റവാളികള്‍ക്ക് അഭയം നല്‍കുക, ഔദ്യോഗചക കൃത്യനിര്‍വഹണം

gulf

റമദാന്‍ നന്മയുടെ കാലം; ആശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി

റിയാദ്: ഇസ്‌ലാമിനെ യഥാര്‍ഥ രൂപത്തില്‍ ലോകത്തിന് പരിചയപ്പെടുത്തുക എന്നത് ജീവിത ദൗത്യമാണെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് റമദാന്‍ സന്ദേശത്തില്‍ പറഞ്ഞു. പുണ്യമാസത്തെ ലോക രക്ഷിതാവിന്റെ കാരുണ്യവും പ്രതിഫലവും കാംക്ഷിക്കുന്നതിനായി വരവേല്‍ക്കാം. റമദാനില്‍ പ്രാര്‍ഥനകളും വ്രതവും നിര്‍വഹിക്കുന്നതിന് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ആരാധനകളോടൊപ്പം കുടുംബബന്ധം നിലനിര്‍ത്തണം. പരസ്പരം വിട്ടുവീഴ്ച ചെയ്യണം. -രാജാവ് അഭ്യര്‍ഥിച്ചു. ഇസ്‌ലാം ആവിര്‍ഭവിഉ കാലം മുതല്‍ ഇന്നുവരെ ഇരുഹറമുകളുടേയും പരിപാലനത്തിന് സൗദി അറേബ്യ ജാഗ്രത പുലര്‍ത്തുന്നുണ്ട്. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച വേനം, സുരക്ഷ എന്നിവയാണ്

gulf

മസ്ജിദുകളെ ബന്ധിപ്പിച്ച് ഇന്റര്‍നെറ്റ് സംവിധാനം

റിയാദ്: രാജ്യത്തെ മുഴുവന്‍ മസ്ജിദുകളും ഇന്റര്‍നെറ്റില്‍ ബന്ധിപ്പിക്കുന്നു. പ്രാര്‍ഥനയുമായി ബന്ധപ്പെട്ട പരാതികള്‍ ഓരോ മസ്ജിദിലെയും ഇമാമുമാര്‍ക്ക് അറിയാനും പുതിയ സംവിധാനം സഹായിക്കും. ഇതിനായി പ്രത്യേക ക്യൂ ആര്‍ കോഡ് ഇമാമുമാര്‍ക്ക് നല്‍കി. നിലവില്‍ മുന്നൂറ് മസ്ജിദുകളില്‍ സംവിധാനം നിലവില്‍ വന്നു. 1700 മസ്ജിദുകളില്‍ കൂടി പുതിയ സംവിധാനം നടപ്പിക്കും. മസ്ജിദുകളിലെ പ്രഭാഷണങ്ങള്‍, സുരക്ഷാ സംവിധാനം എന്നിവ നെറ്റ്‌വര്‍ക് വഴി മതകാര്യ മന്ത്രാലയത്തിന് തല്‍സമയം ലഭിക്കും. മദീനയിലെ മത കാര്യ മന്ത്രാലയത്തിന് കീഴില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിയാണ് രാജ്യം

Scroll to Top