Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

gulf

gulf

അംബാസഡര്‍ ഡോ. ഔസാഫ് സഈദിന് പ്രവാസി സമൂഹത്തിന്റെ സ്വീകരണം

റിയാദ്: സൗദിയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിതനായയ ഡോ. ഔസാഫ് സഈദിന് ഇന്ത്യന്‍ പ്രവാസി സമൂഹം ഊഷ്മള വരവേല്‍പ് നല്‍കി. ഇന്ത്യാ-സൗദി സൗഹൃദം ഏറ്റവും മികച്ച നിലയിലാണെന്ന് അംബാസഡര്‍ പറഞ്ഞു. പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമമാണ് ഇന്ത്യന്‍ മിഷന്റെ പ്രഥമ ദൗത്യമെന്നും മറുപടി പ്രസംഗത്തില്‍ അംബാസഡര്‍ വ്യക്തമാക്കി. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുളള രാഷട്രമാണ് സൗദി അറേബ്യ. ഇതിന് പുറമെ ഇരുരാഷ്ട്രങ്ങളും തമ്മിലുളള സഹകരണം ശക്തമാണെന്നും അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യന്‍ […]

gulf

കെ എം സി സി ഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ്; അല്‍ യാസ്മിന്‍ സ്‌കൂളിന് കിരീടം

റിയാദ്: സര്‍ഗവൈഭവം മാറ്റുരച്ചഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ് സമാപിച്ചു. കെ എം സി സി സംഘടിപ്പിച്ച മേളയില്‍ റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. റിയാദിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മേള സൗദിയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലാമേളയാണ്. അഞ്ച് വിഭാഗങ്ങളിലായി 70 ഇനങ്ങളില്‍ വിവിധ വേദികളിലാണ് മത്സരം അരങ്ങേറിയത്. സര്‍ഗശേഷി കണ്ടെത്താനും പരിപോഷിപ്പിക്കാനും സംഘടിപ്പിച്ച ഓണ്‍ ദി സ്‌പോട് ടാലന്റ് മത്സരം

gulf

സീബ്ര ലൈനില്‍ വാഹനം നിര്‍ത്തിയാല്‍ പിഴ

റിയാദ്: ട്രാഫിക് റെഡ് സിഗ്‌നലുകളില്‍ പൂര്‍ണമായും വാഹനം നിര്‍ത്താതിരിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നു ട്രാഫിക് ഡയറക്ടറേറ്റ്. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് 500 മുതല്‍ 900 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. റെഡ് ലൈറ്റ് സിഗ്‌നല്‍ ഉളളപ്പോള്‍ സിഗ്‌നലുകള്‍ക്ക് സമീപം സീബ്ര ക്രോസിംഗ് ലൈനില്‍ വാഹനം നിര്‍ത്തരുത്. സീബ്ര ലൈനില്‍ വാഹനം നിര്‍ത്തിയാല്‍ 150 മുതല്‍ 300 റിയാല്‍ വരെ പിഴ ലഭിക്കും. അടുത്തിടെ പരിഷ്‌കരിച്ച ഗതാഗത നിയമ പ്രകാരം ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള

gulf

ബിനാമി ബിസിനസ് പ്രതികള്‍ക്ക് പൊതുമാപ്പില്ല

റിയാദ്: റമദാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന് ബിനാമി കേസുകളില്‍ പ്രതികളായവര്‍ക്ക് ഇളവില്ല. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 29 തരം കേസുകളില്‍ ശിക്ഷയനുഭവിക്കുന്ന വര്‍ക്കും പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. രാജ്യദ്രോഹം, കൊലപാതകം, ആഭിചാരക്രിയ, മന്ത്രവാദം, മനുഷ്യക്കടത്ത്, ദൈവ നിന്ദ, വേദഗ്രന്ഥത്തെ അവഹേളിക്കുക, കള്ളപ്പണം വെളുപ്പിക്കല്‍, റിയല്‍എസ്‌റ്റേറ്റ് തട്ടിപ്പ്, ആയുധക്കടത്ത്, ദേശീയ സുരക്ഷക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് ലഭിക്കില്ല. ഭിന്നശേഷിക്കാരെ ഉപദ്രവിക്കുക, വാണിജ്യവഞ്ചന, ബിനാമി ബിസിനസ്, കുറ്റവാളികള്‍ക്ക് അഭയം നല്‍കുക, ഔദ്യോഗചക കൃത്യനിര്‍വഹണം

gulf

റമദാന്‍ നന്മയുടെ കാലം; ആശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി

റിയാദ്: ഇസ്‌ലാമിനെ യഥാര്‍ഥ രൂപത്തില്‍ ലോകത്തിന് പരിചയപ്പെടുത്തുക എന്നത് ജീവിത ദൗത്യമാണെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് റമദാന്‍ സന്ദേശത്തില്‍ പറഞ്ഞു. പുണ്യമാസത്തെ ലോക രക്ഷിതാവിന്റെ കാരുണ്യവും പ്രതിഫലവും കാംക്ഷിക്കുന്നതിനായി വരവേല്‍ക്കാം. റമദാനില്‍ പ്രാര്‍ഥനകളും വ്രതവും നിര്‍വഹിക്കുന്നതിന് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ആരാധനകളോടൊപ്പം കുടുംബബന്ധം നിലനിര്‍ത്തണം. പരസ്പരം വിട്ടുവീഴ്ച ചെയ്യണം. -രാജാവ് അഭ്യര്‍ഥിച്ചു. ഇസ്‌ലാം ആവിര്‍ഭവിഉ കാലം മുതല്‍ ഇന്നുവരെ ഇരുഹറമുകളുടേയും പരിപാലനത്തിന് സൗദി അറേബ്യ ജാഗ്രത പുലര്‍ത്തുന്നുണ്ട്. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച വേനം, സുരക്ഷ എന്നിവയാണ്

gulf

മസ്ജിദുകളെ ബന്ധിപ്പിച്ച് ഇന്റര്‍നെറ്റ് സംവിധാനം

റിയാദ്: രാജ്യത്തെ മുഴുവന്‍ മസ്ജിദുകളും ഇന്റര്‍നെറ്റില്‍ ബന്ധിപ്പിക്കുന്നു. പ്രാര്‍ഥനയുമായി ബന്ധപ്പെട്ട പരാതികള്‍ ഓരോ മസ്ജിദിലെയും ഇമാമുമാര്‍ക്ക് അറിയാനും പുതിയ സംവിധാനം സഹായിക്കും. ഇതിനായി പ്രത്യേക ക്യൂ ആര്‍ കോഡ് ഇമാമുമാര്‍ക്ക് നല്‍കി. നിലവില്‍ മുന്നൂറ് മസ്ജിദുകളില്‍ സംവിധാനം നിലവില്‍ വന്നു. 1700 മസ്ജിദുകളില്‍ കൂടി പുതിയ സംവിധാനം നടപ്പിക്കും. മസ്ജിദുകളിലെ പ്രഭാഷണങ്ങള്‍, സുരക്ഷാ സംവിധാനം എന്നിവ നെറ്റ്‌വര്‍ക് വഴി മതകാര്യ മന്ത്രാലയത്തിന് തല്‍സമയം ലഭിക്കും. മദീനയിലെ മത കാര്യ മന്ത്രാലയത്തിന് കീഴില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിയാണ് രാജ്യം

gulf

ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധന ഇന്ത്യയില്‍ നിന്നെത്തിയത് 5.8 ലക്ഷം തീര്‍ഥാടകള്‍

മക്ക: ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഈ സീസണില്‍ ഇതുവരെ അറുപത് ലക്ഷം തീര്‍ഥാടകരാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് മക്കയും മദീനയും സന്ദര്‍ശിച്ചത്. എട്ടു മാസത്തിനിടെയാണ് ഇത്രയും തീര്‍ഥാടകര്‍ സൗദിയിലെത്തിയത്. മാസം ശരാശരി ഏഴര ലക്ഷം തീര്‍ഥാടകര്‍ എത്തുന്നുണ്ട്. റമദാനില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കും. അടുത്ത വര്‍ഷം ഒരു കോടി ഇരുപത് ലക്ഷം ഉംറ തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാകിസ്താനില്‍നിന്നാണ് ഈ സീസണില്‍ ഏറ്റവുംകൂടുതല്‍ തീര്‍ഥാടകരെത്തിയത്. 5.8 ലക്ഷം തീര്‍ഥാടകര്‍ ഇന്ത്യയില്‍ നിന്നെത്തി. അതേസമയം, റമദാനെ

gulf

സൗദിയില്‍ വിദേശ നിക്ഷേപത്തില്‍ 70 ശതമാനം വര്‍ധനവ്

റിയാദ്: വിദേശ നിക്ഷേപങ്ങളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി സൗദി ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ പുതിയ സംരംഭങ്ങള്‍ 70 ശതമാനം വര്‍ധിച്ചു. വിദേശ സംരംഭകര്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 267ലൈസന്‍സുകള്‍ നേടിയതായി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഗവര്‍ണര്‍ ഇബ്രാഹിം അല്‍ ഒമര്‍ പറഞ്ഞു. ദിവസവും ശരാശരി നാല് പുതിയ സംരംഭങ്ങള്‍ രാജ്യത്ത് ആരംഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് പുതിയ

gulf

സുരക്ഷാ ഭീഷണി ഇല്ല; നജ്‌റാന്‍ വിമാനത്താവളം തുറക്കും

റിയാദ്: സുരക്ഷാ കാരണങ്ങളാല്‍ നാല് വര്‍ഷമായി അടച്ചിട്ടിരുന്ന നജ്‌റാന്‍ വിമാനത്താവളം മെയ് ആറിന് വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. വിമാനത്താവളം പൂര്‍ണ സജ്ജമാണെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. 2011ല്‍ പ്രവര്‍ത്തനം തുടങ്ങിയ വിമാനത്താവളം 2015 മുതല്‍ സുരക്ഷാ കാരണങ്ങളാല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. വിമാനത്താവളം വീണ്ടും പ്രവര്‍ത്തനമാരംഭിക്കുമെന്ന് നജ്‌റാന്‍ ഡെപ്പ്യൂട്ടി ഗവര്‍ണ്ണര്‍ അമീര്‍ തുര്‍ക്കി ബിന്‍ ഹദ്‌ലൂലാണ് അറിയിച്ചത്. ജിദ്ദ, റിയാദ് നഗരങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സിന്റെ ആഭ്യന്തര സര്‍വ്വീസുകളാണ് ആദ്യം ആരംഭിക്കുന്നത്. ഘട്ടം ഘട്ടമായി സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. സര്‍വീസ്

gulf

രക്ഷിതാക്കള്‍ നല്ല കൗണ്‍സിലര്‍മാരാവുക: ഡോ. ജൗഹര്‍

റിയാദ്: രക്ഷിതാക്കള്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ തേടിപ്പോകാതെ മക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരിക്കുന്നതിന് സ്വയം കൗണ്‍സിലര്‍മാരാവുകയാണ് വേണ്ടതെന്ന് ഫാമിലി കൗണ്‍സിലറും ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രൊഫസറുമായ ഡോ. ജൗഹര്‍ മുനവ്വിര്‍ അഭിപ്രായപ്പെട്ടു. റിയാദില്‍ നടന്ന ആറാമത് ഇന്‍സ്പയര്‍ ഫാമിലി ഓറിയന്റേഷന്‍ ക്യാംപില്‍ ‘നല്ല രക്ഷിതാവ്; നല്ല കുടുംബം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കൗമാരക്കാരില്‍ കാണപ്പെടുന്ന പ്രശ്‌നങ്ങളുടെ മൂല കാരണം രക്ഷിതാക്കളുടെ സമീപനമാണ്. മക്കളുടെ മുഖം നോക്കി അകം മനസ്സിലാക്കാനുള്ള കഴിവു നേടാന്‍ രക്ഷിതാക്കള്‍ പരിശ്രമിക്കണം. സോഷ്യല്‍ മീഡിയകള്‍ക്ക് ഇടവേളകള്‍

gulf

ക്രിയേറ്റീവ് ഫോറം പ്രീമരിറ്റല്‍ വര്‍ക്ക് ഷോപ്പ്

റിയാദ്: വൈവാഹിക ജീവിതത്തിലേക്ക് കാലൂന്നുന്ന യുവതീയുവാക്കള്‍ക്കായി റിയാദ് ക്രിയേറ്റിവ് ഫോറം പ്രീമരിറ്റല്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. ഡോ. ജൗഹര്‍ മുനവ്വിര്‍, അബ്ദുറഷീദ് കുട്ടമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആറാമത് ഇന്‍സ്‌പെയര്‍ സംഗമത്തിന്റെ ഭാഗമായി പ്രസംഗ പരിശീലന ക്യാമ്പ്, വിവിധ മതവിഭാഗങ്ങളില്‍ പെടുന്ന സഹോദരങ്ങള്‍ക്കായി റിയാദ് നിച്ച് ഓഫ് ട്രൂത്ത് സംഘടിപ്പിച്ച സ്‌നേഹസംഗമം, ആര്‍. ഐ. സി. സി ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കായി ത്രിദിന ടീച്ചേഴ്‌സ് ട്രൈനിംഗ് ക്യാമ്പ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ടീനേജ്

gulf

ദമാം മാപ്‌സ് സമ്മര്‍ ഫെസ്റ്റ് സമാപിച്ചു

ദമാം: മാവൂര്‍ ഏരിയാ പ്രവാസി സംഘം (മാപ്‌സ്) ദമാം ചാപ്റ്റര്‍ സംഘടിപ്പിച്ച സമ്മര്‍ ഫെസ്റ്റ് സമാപിച്ചു. മാപ്‌സിന്റെ വനിതാ വിഭാഗം ഒരുക്കിയ ഭക്ഷ്യമേളയോടെയാണ് പരിപാടി ആരംഭിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ നാല് ടീമുകള്‍ അണിനിരന്ന ഫുട്‌ബോള്‍ മത്സരം നടന്നു. മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് കോബാര്‍ എഫ്‌സിയെ പരാജയപ്പെടുത്തി ദമാം എഫ്‌സി വിജയിച്ചു. മുഹമ്മദ് കുട്ടി മാവൂര്‍, ബഷീര്‍ ബാബു കൂളിമാട് എന്നിവര്‍ കളിക്കാരുമായി പരിചയപെട്ടു. നൗഷാദ് മൊട്ട സിറാജ് മാവൂര്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ദ്രിച്ചു. കുട്ടികളുടെ കലാ

gulf

പ്രവാസി പുനരധിവാസം കേന്ദ്രം നടപ്പിലാക്കണം: കേളി ഏരിയാ സമ്മേളനം.

റിയാദ്: തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കണമെന്ന് കേളി കലാസാംസ്‌കാരിക വേദി റൗദ ഏരിയ ഏഴാമത് സമ്മേളനം ആവശ്യപ്പെട്ടു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കി പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസി ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണം . വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോവുന്നവര്‍ക്ക് സുരക്ഷിതമായി തൊഴില്‍ എടുത്ത് നാട്ടില്‍ തിരിച്ചെത്തുന്നതുവരെ നിയമപരമായ സുരക്ഷയും സംരക്ഷണവും ലഭിക്കുന്ന തരത്തില്‍ ശക്തമായ കുടിയേറ്റ നിയമം നടപ്പിലാക്കണമെന്നും

gulf

റൊട്ടിയില്‍ ഉപ്പ് കുറക്കണമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി

റിയാദ്: ബേക്കറി ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കാവുന്ന ഉപ്പിന്റെ അളവ് സംബന്ധിച്ച് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. ലോകാരോഗ്യ സംഘടനയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പുതിയ നിര്‍ദേശം.നൂറു ഗ്രാം ബേക്കറി ഉല്‍പ്പന്നങ്ങളില്‍ പരമാവധി ഒരു ഗ്രാം ഉപ്പ് ചേര്‍ക്കാനാണ് അനുമതിയുളളത്. ഒരു ദിവസം മാത്രം കാലാവധിയുളള റൊട്ടികള്‍ക്കും ഇത് ബാധകമാണ്. രാജ്യത്തെ ഉല്‍പ്പാദകരും ഇറക്കുമതിക്കാരും പുതിയ മാര്‍ഗ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് സൗദി ഫുഡ് ആന്റ് ഗ്രഡ് അതോറിറ്റി ആവശ്യപ്പെട്ടു. ഉപ്പിന്റെ അമിത ഉപയോഗം ആരോഗ്യത്തിന്

Scroll to Top